മലപ്പുറം: തെരഞ്ഞെടുപ്പില്‍ കുറച്ച് വോട്ട് കിട്ടാന്‍ സിപിഎം ഭീകരസംഘടനകളുമായി കൂട്ടുകൂടുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപി മുന്നോട്ട് വെച്ച മൂന്നാംബദലിന് പ്രതിപക്ഷ നേതാവിനെയിറക്കി തടയിടാനാണ് സിപിഎം ശ്രമിക്കുന്നത്. അത് ഒരിക്കലും നടക്കില്ല.
മുട്ടുശാന്തിക്കാരനായ വിഎസ് ഇപ്പോള്‍ ശാന്തിക്കാരനായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുട്ടുശാന്തിയായി മാറും. തെരഞ്ഞെടുപ്പ് വേളയില്‍ മാത്രം സിപിഎമ്മുകാര്‍ക്ക് വിഎസിനോട് അമിത സ്നേഹമാണ്. കിളിരൂര്‍ പീഡനവും, ടിപി വധവും, സപ്ലൈകോ അഴിമതിയും മറ്റും മറന്നാണ് വിഎസ് സംസാരിക്കുന്നത്.
ബിജെപി-എസ്എന്‍ഡിപി ബന്ധത്തെ വിമര്‍ശിക്കുന്ന വിഎസ് ഇപ്പോള്‍ സിപിഎം ലീഗുമായി തുടങ്ങിയിരിക്കുന്ന ബന്ധത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സിപിഎമ്മിന്റെ കള്ളക്കളികള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച വിജയമുണ്ടാകുമെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: