വൈക്കം: ജില്ലയിലെ ഏറ്റവും പിന്നോക്ക പഞ്ചായത്തായ തലയാഴത്ത് മത്സരിക്കുന്ന ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയ ഭീതിയില്‍.
ജലാശയത്താല്‍ ചുറ്റിയ തലയാഴം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഇന്നും ശുദ്ധജലം കിട്ടാകനിയാണ്.കിലോമീറ്ററുകള്‍ താണ്ടി പണം നല്കി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്.
വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ പ്രദേശം ഇരുട്ടിലാണ്.നിരവധി കുടുബങ്ങള്‍ക്കും ഇതുവരെ വൈദ്യൂതി കണക്ഷന് കിട്ടിയിട്ടില്ല. പൊളിഞ്ഞറോഡുകള് മാത്രമാണ്്്് തലയാഴം പഞ്ചായത്തിലെ 15 വാര്‍ഡുകളിലും. റോഡുകളില്‍ ചെളിനിറഞ്ഞ്്്്്്്് സഞ്ചാരയോഗ്യമല്ലാതായിതീര്ന്നിരിക്കുകയാണ്. ഇടതുപക്ഷത്തിന് എന്നും ഭരിക്കാന്‍ അവസരം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ പിന്നോക്ക അവസ്ഥക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നെല്ല് ,കയര്‍,കക്കാ തുടങ്ങിയ പരമ്പരാകഗത വ്യവസായത്തെ ആശ്രയിച്ചു ജീവിച്ചിരു നാട്ടുകാര്‍ക്ക് ഇവയുടെ തകര്‍ച്ച ജീവിതത്തെ കൂടുതല്‍ ദൂരിതപൂര്ണ്ണമാക്കി.
കര്‍ഷിക മേഖലയോടുള്ള പഞ്ചായത്തിന്റെ അവഗണന പാടശേഖരങ്ങളെ തരിശുഭൂമികളാക്കി.കായല്‍തീരങ്ങള്‍ പോളനിറഞ്ഞ്് മത്സ്യബന്ധനം നടത്താന്‍ കഴിയാതായിട്ട് നാളുകള്‍ ഏറെയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നാളിതുവരെ നടപടിയെടുത്തിട്ടില്ല.
തീരപ്രദേശങ്ങള്‍ റിസോര്‍ട്ട് മാഫിയയുടെ കൈപിടിയില്‍ ആയിക്കഴിഞ്ഞു.നാട്ടുകാരുടെ പ്രധാന ആശ്രയമായ വൈക്കം-വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമാണ്.പഞ്ചായത്ത് ഭരണ സമതി നടത്തിയ അഴിമതിയും പ്രതിപക്ഷത്തിന്റെ ഒത്താശയും നാട്ടില്‍ പാട്ടായത് ഇരുമുന്നണികള്‍ക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടം ഉള്ള ഈ പ്രദേശത്ത് ബിജെപി-എസ്എന്‍ഡിപി സംഖ്യം ശക്തമായ മുേന്നറ്റമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: