ഫറൂഖ് കോളേജിനെ നമുക്ക് തല്ക്കാലം വിട്ടേക്കാം. അവരൊക്കെ വോട്ട് ബാങ്ക് അല്ലേ. മാത്രവുമല്ല തട്ടമിട്ട കുട്ടികളുടെ കാര്യമാണ്. ചന്ദനക്കുറിക്കാരികളുടെ കാര്യം പോലല്ല അത്. ഇപ്പോള്‍ പ്രതികരിച്ച മഹാന്മാരെപോലെ അല്പം കനംകുറച്ച് പ്രതികരിച്ചു എന്നൊന്ന് വരുത്തിതീര്‍ത്ത് വെക്കുന്നതാണ് ഉചിതം. കാരണം നാളെ ഒരുകാലത്ത് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അന്ന് പ്രതികരിച്ചിരുന്നു എന്ന് പറഞ്ഞു വീമ്പിളക്കാമല്ലോ.
എന്തായാലും പ്രതികരിക്കുമ്പോള്‍ സ്വന്തം തടിയും, വോട്ട് ബാങ്കും, മതവും, ജാതിയും, വര്‍ഗ്ഗവും ഒക്കെ നോക്കി ചെയ്യുന്നതാണ് ഉചിതം. അടച്ചിട്ട മുറിയിലിരുന്നു ഫേസ്ബുക്കിലൂടെ മാത്രം പ്രതികരിക്കാനെങ്കിലും തുടങ്ങുമ്പോഴേക്കും തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് സാറിന്റെ വെട്ടിയെടുക്കപ്പെട്ട കൈ തലക്ക് മുകളില്‍ കിടന്നാടുന്ന ചിത്രം ഓര്‍മയിലേക്ക് കടന്നുവരുന്നതുകൊണ്ടായിരിക്കും നവമാധ്യമ പ്രവര്‍ത്തകര്‍ക്കും തഴക്കവും പഴക്കവും ചെന്നവര്ക്കുമൊക്കെ പ്രതികരിക്കുവനൊരു മടി.
കേരളവര്‍മ കോളെജിലായിരുന്നെങ്കില് നമുക്ക് ഏറ്റവും കുറഞ്ഞത് ഒരു ചുംബന സമരം എങ്കിലും സംഘടിപ്പിക്കാമായിരുന്നു. അവിടാകുമ്പോള്‍ സപ്പോര്‍ട്ടിന് എല്ലാ കപടമതേതര വാദികളും മതേതര ചാനലുകാരും കാണുമല്ലോ. എന്താ ഇപ്പോള്‍ ചെയ്യുക. തല്കാലം അങ്ങട് കണ്ടില്ലാന്ന് നടിക്കുക. പഞ്ചായത്ത് ഇലക്ഷന് അല്ലേ. തല്കാലം ഗോമാതവും ദാദ്രിയും ശാശ്വതീകാനന്ദ സ്വാമിയും മൈക്രോ ഫിനാന്‍സും ഒക്കെ ആയിട്ട് മുന്നോട്ട് പോകാം.
ശ്രീരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: