മുംബൈ: അധോലോക നായകനും കുപ്രസിദ്ധ കുറ്റവാളിയുമായ ഛോട്ടാ രാജന് അറസ്റ്റിലാവാന് കാരണം തന്റെ നീക്കമാണെന്ന അവകാശ വാദവുമായി രാജന്റെ ശത്രുവായ ഛോട്ടാ ഷക്കീല്‍ രംഗത്ത്. ഞങ്ങളുടെ ആപ്തവാക്യം വളരെ കൃത്യമാണ്; ശത്രുക്കളെ ഇല്ലാതാക്കുക. എവിടെയായാലും അയാളെ വെറുതെ വിടില്ലെന്നും ഷക്കീല്‍ വ്യക്തമാക്കി.
ടൈംസ് ഓഫ് ഇന്ത്യയോടാണ് ഷക്കീല്‍ തന്റെ അവകാശവാദം ഉന്നയിച്ചത്. ഫിജിയില്‍ വെച്ച് ഒരാഴ്ചയായി തന്റെ ആള്ക്കാര് ഛോട്ടാ രാജനെതിരെയുള്ള നീക്കത്തിലായിരുന്നുവെന്നും ഒരുവിധത്തിലും മുന്നോട്ടുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജന് ഇന്തോനേഷ്യയിലേക്ക് പോവുകയായിരുന്നു. ഇതാണ് രാജന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഛോട്ടാ ഷക്കീല്‍ പറയുന്നു.
ഷക്കീലിന്റെ അറസ്റ്റില്‍ ദാവൂദ് ഇബ്രാഹിമും സംഘവും തൃപ്തരല്ല. ഞങ്ങളുടെ ശത്രുത ഇതോടുകൂടി അവസാനിക്കുന്നില്ല. അയാളെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും തടരും. അതുവരെ തനിക്ക് വിശ്രമമില്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.
1993ലെ മുംബൈ സ്ഫോടനത്തിനുശേഷമാണ് ദാവൂദ് ഇബ്രാഹിം സംഘത്തില്‍ നിന്ന് ഛോട്ടാ രാജന് തെറ്റിപ്പിരിഞ്ഞത്. ഇതിനുശേഷം രാജനെ കൊല്ലാനുള്ള ശ്രമത്തിലാണ് ഷക്കീല്‍. 2000ല്‍ ബാങ്കോകില്‍ വെച്ച് രാജനെതിരെ ഷക്കീല്‍ ആക്രമണം സംഘടിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന് പിന്നീട് ആശുപത്രിയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.
കള്ളനോട്ടിടപാട്, മയക്കുമരുന്ന് വ്യാപാരം, കൊലപാതകങ്ങള്‍ തുടങ്ങി വിവിധ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയായ രാജന് ഞായറാഴ്ച ഇന്തോനേഷ്യയിലെ ബാലിയിലാണ് അറസ്റ്റിലായത്. 1995ല്‍ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 55 കാരനായ രാജന് രണ്ടു പതിറ്റാണ്ടായി വിവിധ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: