കോഴിക്കോട്: ലോട്ടറി തൊഴിലാളികളില്‍ നിന്ന് സേവന നികുതിയുടെ പേരില്‍ കഴിഞ്ഞ 5 മാസമായി അന്യായമായി ഉടമകള്‍ പണം ഈടാക്കി വരുന്നത് തൊഴിലാളികള്‍ക്ക് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ദീപ്തി ഏജന്‍സീസിന്റെ മുമ്പില്‍ ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ്(ബിഎംഎസ്) ഉപരോധ സമരം നടത്തി.
ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്മ്മരാജന് ഉപരോധം ഉദ്ഘാടനം ചെയ്തു.
#ഒക്ടോബര്‍ 24 മുതല്‍ തൊഴിലാളികളില്‍ നിന്ന് മാത്രമല്ല ചെറുകിട ലോട്ടറി കച്ചവടക്കാരില്‍ നിന്ന് വീണ്ടും മുപ്പത് പൈസ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇത് മേഖലയിലെ തൊഴിലാളികളെ ദോഷകരമായി ബാധിച്ചിരിക്കുന്നു. തൊഴിലാളികള്‍ ലോട്ടറി മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്. അതിനാല്‍ ഈടാക്കിയ പണം ഉടന്‍ തിരിച്ച് നല്‍കണമെന്നും ടിക്കറ്റ് വില വര്‍ദ്ധനവ് തൊഴിലാളികളില്‍ നിന്ന് ഈടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.കെ. പ്രേമന് അദ്ധ്യക്ഷത വഹിച്ചു. എ. ശശീന്ദ്രന്, പി. ചെക്കോട്ടി,, പി. പ്രേമാനന്ദന്, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: