മട്ടാഞ്ചേരി: വീട്ടിനുള്ളില്‍ അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു. മട്ടാഞ്ചേരി കരിപ്പാലം മൈതാനിക്ക് സമീപമാണ് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തിയ സംഭവമുണ്ടായത്. കരിപ്പാലം പള്ളിപ്പറമ്പില്‍ ജൂഡ് എന്ന് വിളിക്കുന്ന വില്‍സന്റെ ഭാര്യ ലിസ്സി (ശോഭന-34), മക്കളായ സെന്റ് മേരീസ് വിദ്യാര്‍ത്ഥിനി സാനിയ (5), എല്‍കെജി വിദ്യാര്‍ത്ഥി ലയോണ (3) എന്നിവരാണ് വെന്തുമരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
മസ്ക്കറ്റില്‍ ജോലിയുള്ള വില്‍സന്റെ അച്ഛന് ആന്റണി രാവിലെ പള്ളിയില്‍ പോയ നേരത്താണ് ലിസിയും മക്കളും വെന്തുമരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് നാട്ടിലെത്തിയ വില്സന് ജനുവരിയില്‍ വീണ്ടും എത്തുമെന്നറിയിച്ചിരുന്നു. ഇതിനിടെ നടന്ന കൂട്ടമരണം ബന്ധുക്കളെ ദുഃഖത്തിലാഴ്ത്തി.
വീട്ടിലെ കിടപ്പുമുറിയിലാണ് രണ്ട് കുട്ടികളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടുക്കള വാതില്ക്കലാണ് ലിസ്സിയുടെ മൃതദേഹം കണ്ടത്.
മുളന്തുരുത്തി സ്വദേശിയാണ് ലിസ്സി. മാനസികമായി ഒറ്റപ്പെട്ട നിലയിലായിരുന്നു ലിസ്സിയെന്നും പറയപ്പെടുന്നു. മട്ടാഞ്ചേരി എസ്ഐ സാജന് സേവ്യറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: