തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിചാരണയുടെ ആദ്യദിനത്തില്‍ കൂറുമാറിയ ഒന്നാം സാക്ഷി അനൂപ് വീണ്ടും മൊഴിമാറ്റി. കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്ന് പറഞ്ഞ അനൂപ് നിസാമിന്റെ സഹോദരന് റസാഖ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് മൊഴിമാറ്റിയതെന്നും, തനിക്കും കുടംബത്തിനും ഭീഷണിയുണ്ടെന്നും കോടതിയില്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ കോടതി തുടങ്ങിയ ഉടന്‍ തന്നെ പ്രോസിക്യൂഷന് കള്ളസാക്ഷി പറഞ്ഞതില്‍ മാനസാന്തരമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു അനൂപ് തിങ്കളാഴ്ച മൊഴിമാറ്റിയ സാഹചര്യം വ്യക്തമാക്കിയത്. മാദ്ധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടോ എന്നായിരുന്നു ചൊവ്വാഴ്ച പ്രോസിക്യൂട്ടറുടെ ആദ്യ ചോദ്യം. ടെലിവിഷന്‍ ചാനലുകള്‍ ശ്രദ്ധിച്ചിരുന്നു, അതില്‍ പണം വാങ്ങിയാണ് താന്‍ മൊഴിമാറ്റിയതെന്നാണ് പലരും ആരോപിച്ചത്. അത് മാനഹാനിയുണ്ടാക്കി.
ഭാര്യക്കും അതില്‍ വിഷമമുണ്ടായി. എന്ത് ഭീഷണിയുണ്ടായാലും സത്യത്തിനൊപ്പം നില്‍ക്കണമെന്ന് ഭാര്യയും പറഞ്ഞുവെന്നും അനൂപ് മൊഴി നല്കി. നിസാം ചന്ദ്രബോസിനെ കാറുകൊണ്ട് ആക്രമിക്കുന്നത് താന്‍ കണ്ടെന്നും തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞത് കളവാണെന്നും, നേരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴിയാണ് സത്യമെന്നും അനൂപ് കോടതിയില്‍ വ്യക്തമാക്കി. ഇന്നലെ പ്രോസിക്യൂഷന് വിസ്താരം പൂര്‍ത്തിയാക്കി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം തുടങ്ങി. ചന്ദ്രബോസിനെ ആക്രമിക്കാനുപയോഗിച്ച നിസാമിന്റെ ആഡംബര കാറും, അടിക്കാനുപയോഗിച്ച സുരക്ഷാ ബാറ്റണും അനൂപ് തിരിച്ചറിഞ്ഞു.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാനായിരുന്ന ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്. നിസാമും ചന്ദ്രബോസും തമ്മില്‍ വഴക്കുണ്ടാക്കുന്നത് താന്‍ കണ്ടില്ലെന്നാണ് അനൂപ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച നിസാം ഹമ്മര്‍ കാറുമായി വരുന്നതും, ഗേറ്റ് തുറക്കാന്‍ വൈകിയതിന് പ്രകോപിതനായെന്നും ചന്ദ്രബോസിനെ കാര്‍ കൊണ്ട് ഇടിക്കുകയും, മര്‍ദ്ദിച്ചതായും, തന്റെ മുഖത്ത് അടിച്ചതായും പറഞ്ഞു. സെക്യൂരിറ്റി കാമ്പിനകത്ത് കയറിയ ചന്ദ്രബോസിനെ ബാറ്റണ്‍ ഉപയോഗിച്ച് കാബിന്റെ ചില്ല് തകര്‍ത്തതായും, പൊട്ടിവീണ ചില്ല് കൊണ്ട് ചന്ദ്രബോസിനെ പോറലേല്‍പ്പിച്ചതായും അനൂപ് പറഞ്ഞു. ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുകയും, അവശനായ ചന്ദ്രബോസിനെ കാറില്‍ എടുത്തിട്ട് കൊണ്ട് പോവുകയും, ഭാര്യ അമലും സഹായത്തിനുണ്ടായതായി അനൂപ് പറഞ്ഞു.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി ഉദയഭാനുവും നിസാമിന് വേണ്ടി അഡ്വ.രാമന്‍പിള്ളയും നേരിട്ടായിരുന്നു വിസ്താരിച്ചിരുന്നത്. വിചാരണയുടെ ആദ്യ ദിവസം തന്നെ കേസിലെ പ്രധാന ദൃക്സാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായിരുന്നു. എന്നാല്‍ മൊഴിമാറ്റിയതില്‍ കുറ്റസമ്മതവും, മൊഴിമാറ്റ സാഹചര്യവും വിശദീകരിക്കുകയും കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തതോടെ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കക്ക് വിരാമമായി. എന്നാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാഹചര്യമുണ്ടെന്നും, പണവും ഭീഷണിയുമായി ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രൊസിക്യൂഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: