ന്യൂദല്‍ഹി: ഭാരത റെയില്‍വേയുടെ വികസനപദ്ധതികള്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എല്‍ഐസി) 2000 കോടി രൂപ നല്കി. റെയില്‍വേ വികസനത്തിനായി എല്‍ഐസി 1.5 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതിന്റെ ആദ്യവിഹിതമായിട്ടാണ് 2000 കോടി രൂപ നല്‍കിയത്.
നിക്ഷേപങ്ങള്‍ ഇല്ലാതെ റെയില്‍വേക്ക് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനിവില്ലെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വേയുടെ 2015-16ലെ ബജറ്റ് പുതിയ ആഭ്യന്തര നിക്ഷേപങ്ങളെ ലക്ഷ്യമിടുന്നതാണ്. എല്‍ഐസിയുടെ നിക്ഷേപം വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
30 വര്ഷത്തെക്കാലാവധിക്കാണ് എല്‍ഐസിയുടെ നിക്ഷേപം. സര്‍ക്കാരിന്റെ സെക്യുരിറ്റിയില്‍ ചെറിയ പലിശക്കാണ് എല്‍ഐസിയുടെ നിക്ഷേപം. ഫണ്ട് പരമാവധി ഗുണകരമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: