മുംബൈ: മതേതരത്വത്തിന്റെ ആരംഭം ഏകീകൃത സിവില്‍ കോഡിലൂടെയാണെന്ന് പ്രമുഖ ചരിത്രകാരി റോമിലാ ഥാപ്പര്‍. ഭാരത സമൂഹവും മതേതരത്വവും എന്ന വിഷയത്തില്‍ മുംബൈയിലെ കെ.സി. കോളേജ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മതേതരത്വത്തെ മൂല്യമായി മാത്രമേ നമ്മള് അംഗീകരിച്ചിട്ടുള്ളു. എന്നാല്‍ സമൂഹമെന്ന നിലയില്‍ എന്താണ് മതേതരത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് സ്വയം ചോദിച്ചിട്ടില്ല, ഥാപ്പര്‍ പറഞ്ഞു.
സിവില്‍ നിയമങ്ങളിലെ എല്ലാ മനുഷ്യാവകാശങ്ങളുമായി മതം സംഘര്‍ഷത്തിലാണ്. ജനനമായാലും മരണമായാലും കല്യാണമായാലും വിവാഹ ബന്ധം വേര്പ്പെടുത്തലായാലും അതങ്ങനെ തന്നെ. അവയിലെല്ലാം മത നിയമങ്ങളുണ്ട്, അവര്‍ ചൂണ്ടിക്കാട്ടി.
മുസ്ലിം വ്യക്തിനിയമത്തെ മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്. ഖാപ് പഞ്ചായത്തുകള്‍ (നാട്ടുകൂട്ടം) ഉള്‍പ്പെടെയുള്ള സാമൂഹിക അസമത്വങ്ങളെല്ലാം അതില്‍ ഉള്‍പ്പെടും. ഭാരതീയ വ്യവസ്ഥ മതേതരത്വമെന്ന ആശയവുമായി വിമര്‍ശനാത്മമായി ഇടപഴകിയിട്ടില്ല. നമ്മള് മുദ്രാവാക്യം വിളിക്കുന്നു. അവയില്‍ നല്ലതും ചീത്തയും കാണാം. എന്നാല്‍ ഒരു സമൂഹം മതേതരത്വവത്കരിക്കപ്പെടുമ്പോള് എന്തു സംഭവിക്കുന്നെന്ന കാര്യം ഇതുവരെ ചര്ച്ചചെയ്തിട്ടുപോലുമില്ല, ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: