തിരുവനന്തപുരം: മുസഌം ലീഗുമായുള്ള സിപിഎം ബന്ധത്തെക്കുറിച്ച് വി എസ് അച്ചുതാനന്ദന് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സതിയിയംഗം പി കെ കൃഷ്ണദാസ്. ലീഗ് വര്‍ഗീയമല്ലെന്ന് തെളിയിക്കാനാണ് പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ലീഗിനെക്കുറിച്ചുള്ള ഇഎംഎസിന്റെ താത്വിക നിലപാടുകളും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രമേയങ്ങളും അവഗണിച്ചുകൊണ്ടാണിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പായപ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലീഗുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ നീക്കം. ഇക്കാര്യത്തിന് അച്ചുതാനന്ദന് എന്തു പറയുന്നു എന്നറിയാന്‍ താത്പര്യമുണ്ടെന്നും കേസരി ട്രസ്റ്റിന്റെ മീറ്റ് ദ പ്രസില്‍ കൃഷ്ണദാസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ചരിത്രപരമായ വിജയമാകും സമ്മാനിക്കുക. കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ് മുന്നണികള്‍ക്ക് ചരിത്രത്തിലില്ലാത്ത പരാജയവും. ബിജെപി നേതൃത്വം നല്കുന്ന മൂന്നാം മുന്നണിയുടെ അടിത്തറ ഉറപ്പിക്കുമ്പോള്‍ ഇരുമുന്നണികളുടേയും അടിത്തറ ഇളക്കുന്ന തെരഞ്ഞെടുപ്പാകും ഇത്.
ബിജെപിയുടെ മുന്നേറ്റം ചെറുക്കാന്‍ കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും പല സ്ഥലങ്ങളും കൂട്ടുകൂടിയിട്ടുണ്ട്. മുസഌം ലീഗിന്റെ മധ്യസ്ഥതയിലാണ് ഈ കൂട്ടുകെട്ട്. തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ കോണ്‍ഗ്രസ് ലീഗിനെ മൊഴിചൊല്ലുകയും സിപിഎം രണ്ടാം കെട്ടിന് തയ്യാറാകുകയും ചെയ്യും. കൃഷ്ണദാസ് പറഞ്ഞു.
കോണ്‍ഗ്രസ്- മാര്‍ക്സിസ്റ്റ്- ലീഗ് കോമാളി സഖ്യം 1947 ല്‍ ഭാരതത്തെ വെട്ടിമുറിച്ചതിന്റെ ആവര്‍ത്തനമാകും. അന്ന് വിഭജന പ്രമേയം അവതിരിപ്പിച്ചത് മുസഌം ലീഗാണ്. പ്രത്യയശാസ്ത്ര പരിവേഷം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. കോണ്‍ഗ്രസും വിഭജനത്തിന് അംഗീകാരം നല്കി. ബിജെപി വിരോധത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ഇതാണ്. വലിയ അപകടമാണിത്. കേരള ജനത അത് തിരിച്ചറിയും.
ഉമ്മന്‍ ചാണ്ടിയുടെ അഞ്ചു വര്‍ഷത്തെ ദുര്‍ഭരണത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒന്നും പറയുന്നില്ല. വികസന രാഷ്ടീയം കോണ്‍ഗ്രസും മിണ്ടുന്നില്ല. ഇരുകൂട്ടരും ആര്‍എസ്എസിനെക്കുറിച്ചും ബീഫിനെക്കുറിച്ചും ഒക്കെയാണ് പറയുന്നത്. ടിപി വധക്കേസില്‍ അകത്താകേണ്ട പിണറായി ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ ഔദാര്യത്തിലാണ്. സരിതക്കേസില്‍ പോകുമായിരുന്ന മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടിക്ക് നഷ്ടപ്പെടാതിരുന്നത് പിണറായിയുടെ സൗമനസ്യം കൊണ്ടും. കൃഷ്ണദാസ് പറഞ്ഞു
കൊലപാതകങ്ങള്‍ എവിടെ നടന്നാലും അപലപനീയമാണ്. എന്നാല്‍ കേരളത്തില്‍ മാറാട് കൂട്ടക്കൊലയെക്കുറിച്ചും ഷുക്കൂറിനെ വെട്ടിക്കൊന്നതിനെക്കുറിച്ചുമൊന്നും മിണ്ടാത്തവര്‍ യുപിയിലും ഹരിയാനയിലും ഉണ്ടാകുന്ന സംഭവങ്ങളെ രാഷ്ടീയനേട്ടത്തിന് ഉപയോഗിക്കുന്നത് സാമുദായിക മൈത്രി തകര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: