പാലക്കാട്: പോലീസിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആട് ആന്റണിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി. ഷൊര്‍ണൂര്‍ കവളപ്പാറ കാര്‍മല്‍ സ്കൂളിന് സമീപം അമ്പാടി വീട്ടില്‍ വിനോദ് നായരുടെ വീട്ടില്‍ കവര്‍ച്ച ചെയ്ത കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനാണ് ആന്റണിയെ ഒറ്റപ്പാലത്ത് കൊണ്ട് വന്നത്. ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയആന്റണിയെ കൂടുതല്‍ തെളിവെടുപ്പിനായി മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ആന്റണിയെ ഒറ്റപ്പാലത്ത് കൊണ്ട് വന്നത്. വിനോദ് നായരും കുടുംബവും വീട്ടില്ലാത്ത ദിവസം 2012 മാര്‍ച്ച് 31നാണ് വീട്ടില്‍ കവര്‍ച്ച നടന്നത്, ലാപ്ടോപ്പ്, സ്വര്‍ണ്ണം, കുത്ത് വിളക്ക് മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്. വിരലടയാള വിദ്ഗധരാണ് ആന്റണിയാണ് കവര്‍ച്ച നടത്തിയാണ് തിരിച്ചറിഞ്ഞത്. കവര്‍ച്ച നടത്തിയ കേസിലെ കുറെ സാധനങ്ങള്‍ പാതിരപ്പള്ളിയില്‍ കണ്ടെടുത്തു.
ഒളിവിലായിരിക്കെ തന്നെ ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി കവര്‍ച്ച നിന്നലായിരുന്നു ആട് ആന്റണിയുടെ രീതി. കല്ലേക്കാട് പള്ളിയിലെ മോഷണം താനാണ് നടത്തിയതെന്ന് ആന്റണി സമ്മതിച്ചതായി പോലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ തിരിച്ചേല്‍പ്പിക്കുമെന്ന് സിഐ എം.വി. മണികണ്ഠന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: