അരൂര്‍: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസില്‍ തമ്മിലടി. അരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പേരെ പാര്‍ട്ടി പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കി. കുത്തിയതോട്, എഴുപുന്ന, അരൂര്‍, കോടംതുരുത്ത് ഭാഗങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ റിബലുകള്‍ രംഗപ്രവേശം ചെയ്തതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. വിമത സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്ന തരത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന കാരണം ചുമത്തിയാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പറത്താക്കിയത്. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തു വന്നത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
കുത്തിയതോട് പഞ്ചായത്തില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വഹീദ കമറുദ്ദീന്, ബൂത്ത് പ്രസിഡന്റ് ഷൈജു, ജക്സണ്‍ പള്ളിപറമ്പ്, കോടംതുരുത്ത് പഞ്ചായത്തിലെ പരുത്തിതറ വിജയന്, രാധാകൃഷ്ണവിലാസത്തില്‍ ബി. ജയകുമാര്‍, വൈഷ്ണവത്തില്‍ ലക്ഷ്മണന്, എഴുപുന്ന പഞ്ചായത്തില്‍ പത്താം വാര്‍ഡ് പ്രസിഡന്റ് നെല്‍സണ്‍, ഐഎന്‍ടിയുസി യൂണിറ്റ് പ്രസിഡന്ര് അനില്‍ കുമാര്‍, പതിമൂന്നാം വാര്‍ഡ് ജനറല്‍ സെക്രട്ടറി വിജി ജോയി, എട്ടാം വാര്‍ഡ് പ്രസിഡന്റ് ദിനേശന്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ മോളി കമലന്, മഹിളാ ബ്ലോക്ക് സെക്രട്ടറി ആനീസ് റാഫേല്‍ ആരൂര്‍ പഞ്ചായത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രബാബു, രമ, എന്‍.കെ. ഷാജി, പി.കെ. ബാലന്, നികര്‍ത്തില്‍ മധു എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: