മുഹമ്മ: അവഗണിക്കപ്പെട്ടവരുടെ സാമൂഹിക നീതിക്കായി വെള്ളാപ്പള്ളി നടേശന് മുന്നോട്ടൂവെക്കുന്ന മൂന്നാം മുന്നണി കേരളത്തില്‍ രംഗപ്രവേശനം ചെയ്യുമ്പോള്‍ മാറിമാറി ഭരിക്കുന്ന ഇടതുവലതു മുന്നണികള്‍ക്ക് അധികാരം നഷ്ടപ്പെടുമെന്ന സ്ഥിതിവരുമെന്ന് ഡമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി. ഇത് മുന്നില്‍ കണ്ടാണ് വെള്ളാപ്പള്ളിക്കെതിരെ മുമ്പില്ലാത്ത ആരോപണങ്ങളുമായി ഇപ്പോള്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നത്. അധികാര സ്ഥാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ഈഴവ,ധീവര,ദളിത്,സവര്‍ണഹിന്ദു വിഭാഗങ്ങള്‍ക്ക് സമത്വമുന്നണി ഏറെ ഗുണം ചെയ്യുമെന്ന് ഡി എല്‍ പി വിലയിരുത്തി.
മൂന്നാം മുന്നണി പ്രഖ്യാപനം വരുന്നതുവരെ വെള്ളാപ്പള്ളിക്കെതിരെ യാതൊരു ആരോപണവും ഇക്കൂട്ടര്‍ നടത്തിയിരുന്നില്ല. ഇടതുമുന്നണി അധികാരത്തില്‍ ഇരുന്നപ്പോളാണ് ശാശ്വതികാനന്ദ മരണപ്പെട്ടത്. സ്വാഭാവിക മരണമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഇപ്പോള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിക്കുന്നത് വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണിയെ ഇല്ലായ്മ ചെയ്യാനാണെന്ന് ഡി എല്‍ പി ജില്ലാ സെക്രട്ടറി കെ.എം. പൂവ് ആരോപിച്ചു. യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്കെതിരെ മല്‍സരിക്കുന്ന സമത്വമുന്നണി-ബിജെപി സ്ഥാനാര്‍ത്ഥികളെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് പൂവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഡിഎല്‍പി സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: