ആലപ്പുഴ: എസ്എന്‍ഡിപി രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സിപിഎം ഒരുകാരണവശാലും സഹകരിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സാമുദായിക പാര്‍ട്ടികളുമായി മുമ്പും സഹകരിച്ച പാരമ്പര്യം സിപിഎമ്മിനില്ല. എസ്ആര്‍പി, എന്‍ഡിപി, തുടങ്ങിയ പാര്‍ട്ടികളുമായും സിപിഎം സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. നല്ല മുന്നേറ്റം നടത്താന്‍ ഇടതുപക്ഷത്തിന് കഴിയുമെന്നും അദ്ദേഹം ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് കോടതി വിധി ഉണ്ടാകുന്നതിനു മുമ്പു തന്നെ സംസ്ഥാന സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിക്കണം. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നതായും കോടിയേരി വെളിപ്പെടുത്തി.
ദല്‍ഹിയിലെ കേരളാ ഹൗസില്‍ പോലീസ് പരിശോധന നടത്തിയതുസംബന്ധിച്ച് ശക്തമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയെ നേരില്‍കണ്ട് പ്രതിഷേധം രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: