ആലപ്പുഴ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി.എസ്. അച്യുതാനന്ദന് നയിക്കുമെന്ന സി. ദിവാകരന്റെ നിലപാടിനെ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തള്ളിപ്പറഞ്ഞു. സി. ദിവാകരന്റെ നിലപാട് അനവസരത്തിലുള്ളതാണെന്നും പാര്‍ട്ടി നിലപാട് കാനം രാജേന്ദ്രന് പറഞ്ഞതാണെന്നും പന്ന്യന്‍ രവീന്ദ്രന് ആലപ്പുഴ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് ഗോവധ നിരോധനത്തെ സ്വാഗതം ചെയ്ത ദിഗ്വിജയസിങിനൊപ്പമാണ്. ജീവന്‍കൊടുത്തും ഇടതുപക്ഷം കേരളത്തിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഇവിടെ ഭൂരിപക്ഷത്തിനൊപ്പംതന്നെ ജനസംഖ്യ മതന്യൂനപക്ഷങ്ങള്ക്കുമുണ്ട്. എപ്പോള്‍ വേണമെങ്കിലും തീപ്പൊരി ചിതറാനുള്ള സാദ്ധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തു വകുപ്പിനെ യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് കുരങ്ങന്റെ കയ്യില്‍ അപ്പക്കഷണം കിട്ടിയതുപോലെയാണെന്നും പന്ന്യന്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: