കൊച്ചി: പ്രാദേശികമായ പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് ചില സംഘടനകള്‍ സമ്മര്‍ദ്ദത്തിന് ശ്രമിക്കുകയാണെന്ന് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി. കേരള ഹൗസില്‍ പോലീസ് റെയ്ഡ് നടത്തിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികാരികളുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ചില സംഘടനകള്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളടക്കമുള്ളവര്‍ക്ക് പ്രസക്തിയേറും. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കവുമായി സഹകരിക്കില്ല. പ്രാദേശിക വികസനത്തിനും, രാഷ്ട്രീയത്തിനും ഊന്നല്‍ നല്‍കിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടത-അദ്ദേഹം പറഞ്ഞു.
വത്തിക്കാനില്‍ നടന്ന പ്രത്യേക സിനഡ് യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചേദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
ഭാരതത്തിലെ കുടുംബ രീതികളാണ് സിനഡില്‍ അംഗീകരിക്കപ്പെട്ടത്. ഹോമോ സെക്സ്കാരുടെ വിവാഹത്തിന് സാധ്യത നല്‍കാത്ത സര്‍ക്കാര്‍ തീരുമാനം പ്രശംസനീയമാണ്. വിവാഹത്തിന് മുമ്പുള്ള കൂടിതാമസം, പുനര്‍ വിവാഹം, സ്വവര്‍ഗ്ഗ ഭോഗികളോടുള്ള സമീപനം എന്നിവയില്‍ കാരുണ്യ സ്പര്‍ശം വേണമെന്ന് സിനഡ് തീരുമാനമെടുത്തിട്ടുണ്ട്.
എന്നാല്‍ സ്വവര്‍ഗവിവാഹങ്ങളെ സഭ അംഗീകരിക്കുന്നില്ല. വിവാഹജീവിതം ഭദ്രമാക്കുന്നതിന് ലൈംഗിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും. എട്ട് പിതാക്കളാണ് സിനഡില്‍ ഇന്ത്യയില്‍നിന്ന് സംബന്ധിച്ചത്. ആധുനീക ലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൗത്യവും എന്ന വിഷയമാണ് സിനഡിലെ മുഖ്യ വിഷയമായി ചര്‍ച്ചചെയ്തത്. അജപാലനത്തില്‍ മാറ്റം വരുത്താനും കാരുണ്യത്തിന് ഊന്നല്‍ നല്‍കാനുമാണ് തീരുമാനം . തീരുമാനത്തിന്റെ പൂര്‍ണ്ണ രൂപം അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും. കൊച്ചു ത്രേൃസ്യയുടെ മാതാപിതാക്കളെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. ഇത്തരത്തിലുള്ള സംഭവം സഭയില്‍ ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: