മാനന്തവാടി : ശ്രീലങ്കന്‍ വംശജര്‍ക്കായി തമിഴില്‍ വോട്ടിങ് യന്ത്രം ഒരുങ്ങുന്നു. വയനാട് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡായ കൈതക്കൊല്ലിയിലാണ് തമിഴ് വോട്ടിങ് യന്ത്രം തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. ജില്ലയില്‍ ആദ്യമായി തമിഴ് വോട്ടിംഗ് മിഷ്യന് ഉപയോഗിക്കുന്ന ഏക ബൂത്തും കൈതക്കൊല്ലിയിലാണ്.
1991 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ശ്രീലങ്കന്‍ പ്രസിഡണ്ടായിരുന്ന സിരിമാവോ ബന്ദാരനായകയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികളായി എത്തിയ കമ്പമല തേയിലതോട്ടത്തിലെ തൊഴിലാളികളായ വോട്ടര്‍മാര്‍ക്കാണ് തമിഴ്വോട്ടിങ് യന്ത്രം തയ്യാറാക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേരിനുനേരെ മലയാളത്തിലും തമിഴിലും സ്ഥാനാര്‍ത്ഥികളുടെയും ചിഹ്നങ്ങളുടെയും തമിഴ് ഭാഷയില്‍ രേഖപ്പെടുത്തിയ യന്ത്രമാണ് ഉപയോഗിക്കുക.
ആദ്യമായാണ് ഇത്തരത്തില്‍ സംവിധാനം ഒരുക്കുന്നത്. കൈതക്കൊല്ലി വാര്‍ഡില്‍ ആകെയുള്ള 1367 വോട്ടില്‍ 240 വോട്ടുകള്‍ കമ്പമല തേയിലതോട്ടത്തിലെ തമിഴ് വംശജരുടെതാണ്. മലയാളം പൊതുവെ അറിയാത്ത തമിഴ് വംശജര്‍ക്ക് തമിഴ് വോട്ടിങ് യന്ത്രം ഏറെ ഉപകാരപ്പെടും. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ നാല് പേരാണ് കൈതക്കൊല്ലി വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നത. ശക്തമായ ത്രികോണമത്സരം നടക്കുന്ന കൈതക്കൊല്ലിയില്‍ ലക്ഷ്മിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: