ഇടുക്കി: ഇടുക്കിയില്‍ യുഡിഎഫിലെ പടലപ്പിണക്കം ഇനിയും അവസാനിച്ചിട്ടില്ല. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും പലവാര്‍ഡുകളിലും പരസ്പരം മത്സരത്തിലാണ്. ഏലപ്പാറ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ ജെറി ചെറിയാന് ഈറ്റത്തോടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജുകുട്ടി ആലാംപള്ളിയും തമ്മിലാണ് മത്സരിക്കുന്നത്. ജെറി ചെറിയാന് രണ്ടില ചിഹ്നത്തിലും ജോര്‍ജ്ജുകുട്ടി ആലാംപിള്ളി കൈപ്പത്തി ചിഹ്നത്തിലുമാണ് മാറ്റുരയ്ക്കുന്നത്.
തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി കെ കൃഷ്ണനെതിരെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു സാമുവേല്‍, വാര്‍ഡ് കമ്മറ്റി സെക്രട്ടറി ബിനോയി ജോണി എന്നിവരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേ പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീതു കൃഷ്ണനെതിരെ പ്രവര്‍ത്തിച്ച വാര്‍ഡ് കമ്മറ്റി സെക്രട്ടറി ജോസ് കുറ്റിയാനിക്കെതിരെയും മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നടപടിയെടുത്തു. 8-ാം വാര്‍ഡില്‍ മത്സരിക്കുന്ന വേണു മേട്ടൂരിനെതിരെ പ്രവര്‍ത്തിക്കുന്ന ബൂത്ത് കമ്മറ്റി സെക്രട്ടറി ബിനു ജനാര്ദ്ദനന്, പോള്‍ ചാക്കോ എന്നിവരെ കോണ്‍ഗ്രസില്‍ നിന്നും രണ്ട് ദിവസം മുന്‍പ് സസ്പെന്റ് ചെയ്തു. തൊടുപുഴ ബ്ലോക്കിലെ വഴിത്തല വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏലിയാമ്മ മത്തായിക്കെതിരെ ബേബി ടോം നന്തലത്ത് രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കട്ടപ്പന നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ യുഡിഎഫ് വിമതന്മാര് ഔദ്യോഗിക
സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സര രംഗത്തുണ്ട്. ഏഴാം വാര്‍ഡില്‍ അമ്മുക്കുട്ടി ജോര്‍ജ്, 16-ാം വാര്‍ഡില്‍ സിന്ധു ജയകുമാര്‍. 20-ാം വാര്‍ഡില്‍ സുനില്‍ പൂതക്കുഴി, 22-ാം വാര്‍ഡില്‍ ഗിരീഷ് മാലിയില്‍, 26ല്‍ കെ.എം ചാക്കോ എന്നിവരൊക്കെ യുഡിഎഫ് സാനാര്ത്ഥികള്ക്കെതിരെ മത്സര രംഗത്തുണ്ട്. പല വാര്‍ഡുകളിലും യുഡിഫ് വിമതര്‍ പ്രചാരണത്തില്‍ മുന്നിലെത്തുന്ന സാഹചര്യവും നിലനില്ക്കുന്നു. കട്ടപ്പന നഗരസഭയിലെ നരിയമ്പാറ വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് മനോജ് മുരളി കൈപ്പത്തി ചിഹ്നത്തിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സജി വാലുമ്മേലിനോട് ഏറ്റുമുട്ടുന്നത്. യുഡിഎഫ് ധാരണ പ്രകാരം നരിയമ്പാറ വാര്‍ഡ് കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. എന്നാല്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് മനോജ് മുരളിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതെന്നാണ് കേരള കോണ്‍ഗ്രസുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: