മുംബൈ: തുടര്‍ച്ചയായി രണ്ട് വമ്പന്‍ അട്ടിമറി വിജയങ്ങള്‍ നേടിയ രണ്ട് ടീമുകള്‍ ഇന്ന് ഐഎസ്എല്ലില്‍ ഏറ്റുമുട്ടുന്നു. മുംബൈ സിറ്റി എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഇന്നത്തെ സൂപ്പര്‍പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്.
ആദ്യമൂന്ന് പരാജയങ്ങള്‍ക്കുശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ നോര്‍ത്ത് ഈസ്റ്റ് മുന്നില്‍ മുട്ടുമടക്കിയത് ചെന്നൈയിന് എഫ്സിയും അത്ലറ്റികോ കൊല്‍ക്കത്തയുമാണ്. ആദ്യ മത്സരത്തില്‍ 3-1ന് ബ്ലാസ്റ്റേഴ്സിനോടും രണ്ടാം കൡയില്‍ 1-0ന് പൂനെ സിറ്റിയോടും മൂന്നാം മത്സരത്തില്‍ എഫ്സി ഗോവയോട് 3-1നും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് സ്വന്തം മൈതാനത്ത് നടന്ന നാലാം കളിയില്‍ ചെന്നൈയിന് എഫ്സിയെ 2-0നും കഴിഞ്ഞ കളിയില്‍ അത്ലറ്റികോയെ 1-0നും തകര്‍ത്തു. അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
തുടക്കത്തില്‍ വെനസ്വേലന്‍ കോച്ച് സെസാര്‍ ഫാരിയാസിന്റെ തന്ത്രങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്നതാണ് നോര്‍ത്ത് ഈസ്റ്റിനെ കുഴക്കിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഫാരിയാസിന്റെ തന്ത്രങ്ങള്‍ താരങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കിയപ്പോള്‍ വിജയവും അവര്‍ക്കൊപ്പം നിന്നു. അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ നിക്കോളാസ് വെലസ് ഫോമിലേക്ക് ഉയര്‍ന്നതാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആത്മവിശ്വാസം. ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ കളിയിലും പിന്നീട് ചെന്നൈയിന് എഫ്സിക്കെതിരെയും കൊല്‍ക്കത്തക്കെതിരെയും ഓരോ ഗോള്‍ വീതം നേടി അഞ്ച് കളികളില്‍ നിന്ന് മൂന്നെണ്ണം വെലസ് സ്വന്തം പേരിലാക്കി.
പരിക്ക് മാറി തിരിച്ചെത്തിയ പോര്‍ച്ചുഗീസ് മാര്‍ക്വീ താരം സിമാവോ സബ്രോസ രണ്ട് കളികളില്‍ നിന്ന് ഒരു ഗോള്‍ നേടുകയും ചെയ്തു. സെഡ്രിക് ഹെങ്ബര്‍ട്ട് നയിക്കുന്ന പ്രതിരോധം മികച്ച പ്രകടനമാണ് നടത്തുന്നത്. ഹെങ്ബര്‍ട്ടിനൊപ്പം അര്‍ന്റീനന്‍ താരം കാര്‍ലോസ് ലോപ്പസ്, കാമറൂണ്‍ താരം ആന്ദ്രെ ബിര്കെ, ഇന്ത്യന്‍ താരം റീഗന് സിങ്, സോഹ്മിംഗ്ലിയാന രാള്‍ട്ടെ, യുമ്നം രാജു എന്നിവരും മികച്ച പ്രകടനം നടത്തുന്നവരാണ്. മികച്ച മധ്യനിരയും നോര്‍ത്ത് ഈസ്റ്റിനുണ്ട്. സിലാസിനും ബ്രൂണോ ഹെരേരക്കുമൊപ്പം ബൊയ്താങ്ങോ, സഞ്ജു പ്രധാനോ, സിയാം ഹാങ്ഗലോ ആദ്യം ഇലവനില്‍ ഇടംപിടിച്ചേക്കും.
അഞ്ച് കളികളില്‍ നിന്ന് 7 പോയിന്റുമായി ആറാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് പരാജയവും ഒരു സമനിലയും മാത്രം നേടാന്‍ കഴിഞ്ഞ മുംബൈ ദല്‍ഹിക്കെതിരായ കളിയോടെയാണ് വിജയവഴിയിലെത്തിയത്. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് നിക്കോളാസ് അനല്‍ക്കയുടെ ടീം ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് കളികളില്‍ ദല്‍ഹി ഡൈനാമോസിനെയും സീക്കോയുടെ എഫ്സി ഗോവയെയും 2-0നും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിനാണ് മുംബൈ സിറ്റി ഇന്ന് ഇറങ്ങുന്നത്.
മൂന്ന് കളികളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ വരവോടെയാണ് മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ട് കളികളിലും മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടതും ഛേത്രി തന്നെയായിരുന്നു. ഫ്രഞ്ച് താരം ഫ്രെഡ്രിക് പിക്വിയോനെയും മികച്ച ഫോമിലാണെന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. മുന്‍ മത്സരങ്ങളിലെപ്പോലെ 4-2-3-1 എന്ന ശൈലിയില്‍ തന്നെയായിരിക്കും ഇന്നും അനല്‍ക്ക ടീമിനെ വിന്യസിക്കുക. പവേല്‍ കാമോസും ഡാരന്‍ ഡിയയും നയിക്കുന്ന പ്രതിരോധവും ബുസ്റ്റാസും അഗ്വിലേറയും നയിക്കുന്ന ഡിഫന്‍സീവ് മധ്യനിരയും അറ്റാക്കിങ് മിഡ്ഫീല്‍ഡറായി സുനില്‍ ഛേത്രിക്കൊപ്പം ഇറങ്ങുന്ന സോണി നോര്‍ദെയും ഗബ്രിയേലും ഇന്നും മിന്നിയാല്‍ മുംബൈ സിറ്റിയെ പിടിച്ചുകെട്ടാന്‍ നോര്‍ത്ത് ഈസ്റ്റ് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: