തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നവംബര്‍ 1 മുതല്‍ രണ്ടാഴ്ച സെക്രട്ടറിമാര്‍ ഭരിക്കും. ഒക്ടോബര്‍ 31ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് വൈകിയതിനാല്‍ നവംബര്‍ 1 ന് പുതിയഭരണ സമിതിക്ക് അധികാരിത്തിലേറാന് സാധിക്കാത്തതിനാലാണ് സെക്രട്ടറിമാര്‍ ഭരണം നടത്തേണ്ടിവരുന്നത്.
നവംബര്‍ 7ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളുടെ പട്ടിക സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സമയക്രമം കൂടി സംസ്ഥാന തെരെഞ്ഞടിപ്പ് കമ്മീഷന് വേണ്ടിവരും. ഇതിനുശേഷമുള്ള ഞായര്‍ അവധിയും ദീപാവലിയുടെ പൊതുഅവധിയും ആയതിനാല്‍ വിജയികളുടെ സത്യപ്രതിജ്ഞക്കുള്ള കാര്യക്രമങ്ങള്‍ കമ്മീഷന് നടത്താനാകില്ല. നവംബര്‍ 12ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താം എന്ന് കമ്മീഷന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാല്‍ വിജ്ഞാപനം ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല.
സെക്രട്ടറിമാരുടെ ഭരണം വരുമ്പോള്‍ കോര്‍പ്പറേഷനുകളില്‍ അതത് ജില്ലാകളക്ടര്മാരായിരിക്കും ഭരണകാര്യങ്ങള്‍ നടത്തുക. ജില്ലാ പഞ്ചായത്തില്‍ ജില്ലാ കളക്ടറും ആര്‍ഡിഒയും ജില്ലാപഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സമിതി ആയിരിക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നഗരസഭകളിലും ,ഗ്രാമ പഞ്ചായത്തിലും നിലവിലെ സെക്രട്ടറിമാര്‍ക്ക് ഭരണം നടത്താം. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സെക്രട്ടറി തല ഭരണസമിതിക്ക് കഴിയില്ല. നിലവില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുകയായിരിക്കും രണ്ടാഴ്ചത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലൂടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: