പേരാമ്പ്ര: തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് സമ നില തെറ്റുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ഞൊടിയിടയില്‍ വികസനം നടത്തി വോട്ടര്‍മാരെ ദുഃസ്വാധീനിക്കുന്നതിനായുള്ള നീക്കം സിപിഎം നടത്തിയത്. ചാലിക്കര പുളിയോട്ട്മുക്ക് റോഡിലെ വെള്ളിലൊട്ട് ഭാഗത്ത് നിന്നും വെള്ളിയൂര്‍ എടവന റോഡിന്റെ ചില ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കല്‍ നടത്തിയതാണ് വിവാദമായത്. ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഗ്രാമപഞ്ചായത്ത് ഭരണ സമിതി നാമമാത്രമായ തുക വകകൊള്ളിച്ചിരുന്നു. നിര്‍മ്മാണ പ്രവൃത്തിക്കായി നാല് മാസങ്ങള്‍ക്ക് മുമ്പെ കരാര്‍ കൊടുത്തെന്നു പറയപ്പെടുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം ധൃതിപ്പെട്ട് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കാന്‍ നീക്കം നടത്തിയതോടെയാണ് സിപിഎം അങ്കലാപ്പ് പുറത്തായത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികസനത്തിന് യാതൊന്നും ചെയ്യാത്തവര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വികസന വെപ്രാളം കാണിച്ചത് എന്തിനാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചോദ്യത്തിന് ശരിയായ മറുപടി നല്കാന് കഴിയാതെ പ്രാദേശിക സിപിഎം നേതൃത്വം ഉരുണ്ടുകളിക്കുകയാണ്. വികസനത്തിന്റെ പേരു പറഞ്ഞ് വോട്ടര്‍മാരെ പരിഹസിക്കുവാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടിപി രാമകൃഷ്ണന്റെ തട്ടകം കൂടിയാണ് പത്താം വാര്‍ഡ്. ഇവിടെ സ്വജനപക്ഷപാതത്തിന്റെ ഭാഗമായി യാതൊരുവിധ പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്ത യുവതിയെ സ്ഥാനാര്ത്ഥിയാക്കിതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. പട്ടികജാതി സ്ത്രീ സംവരണം ചെയ്ത വാര്‍ഡുകൂടിയായ ഇവിടെ പാര്‍ട്ടിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഇതേ വിഭാഗത്തില്‍പ്പെട്ടവരെ അവഗണിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതിനാല്‍ സിപിഎം പരാജയ ഭീതിയിലായിരിക്കുകയാണ്. മാത്രമല്ല നൂറോളം വരുന്ന സിപിഎമ്മിന്റെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതും സിപിഎമ്മില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി സിപിഎമ്മിലെ ഒരു വിഭാഗം ക്ഷുഭിതരായതിനിടയിലാണ് പിടിച്ചു നില്‍ക്കാനുള്ള വെപ്രാളത്തില്‍ വികസനത്തിന്റെ പേരും പറഞ്ഞ് സഖാക്കള്‍ എരിപൊരികൊള്ളുന്നത്.
ഇതിനിടെ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത മണ്ണ് മറ്റൊരു റോഡില്‍ കൂട്ടിയിട്ടതും പ്രശ്നമായിരിക്കുകയാണ്. ഇതുവഴി ഒട്ടേറെ കുടുംബങ്ങളുടെ വഴിയും തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴയും പെയ്തതോ ടെ സ്ഥിതി കൂടുതല്‍ വഷളാകുകയും ചെയ്തു. വഴി തടസ്സപ്പെടുത്തിയ നടപടിക്കെതിരെ പ്രദേശത്തുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, വില്ലേജ് അധികൃതര്‍ ജില്ലാ കലക്ടര്‍, പേരാമ്പ്ര പോലീസ് അധികൃതര്‍ എന്നിവര്‍ക്ക് നല്‍കിയിരിക്കുകയാണ്. വികസനത്തിന്റെ മറവില്‍ വോട്ടര്‍മാരെ അവഹേളിച്ചതിലും വഴി തടസ്സപ്പെടുത്തിയതിലും ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ (യു) തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: