കോഴിക്കോട്: സിപി എം ജമാഅത്തെ ഇസ്ലാമിതുടങ്ങിയ സംഘടനകളുമായി ഉണ്ടാക്കിയ സഖ്യ ത്തെ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നേതാവ് എളമരം കരീം പുതിയ ആരോപണവുമായി രംഗത്തുവന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു. ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടെന്ന് സിപിഎം ആരോപിക്കുന്ന വാര്‍ഡുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ കരിം തയ്യാറാവണം. ഇല്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണം. ബിജെപി കോണ്‍ഗ്രസ് ധാരണയെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്ന എളമരം കരിം മുസ്ലിം ലീഗ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ഒത്തുതീര്‍പ്പുകള്‍ ജനങ്ങള്‍ക്കറിയാം. ഇരു മുന്നണികളെയും മുഖ്യ എതിരാളികളായി കാണുന്ന ബിജെപി ഒരു ജനകീയ ബദല്‍ ആയി മാറുകയാണ്. സിപിഎമ്മും കോണ്‍ഗ്രസ്സുമാണ് രഹസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ വിവിധ വാര്‍ഡുകളില്‍ സിപിഎം മുസ്ലിം വര്‍ഗീയ തീവ്രവാദ സംഘടനകളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണ്. മുക്കം മുനിസിപ്പാലിറ്റിയില്‍ 18,19,20,21 വാര്‍ഡുകളില്‍ ജമാഅത്തെ ഇസ്ലാമി സ്ഥാനാ ര്‍ത്ഥികള്‍ എല്‍ഡി എഫ് പിന്തുണയോടെ മത്സരിക്കുകയാണ്. കുന്ദമംഗലം പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പിന്തുണ വെല്ഫയര്പാര്ട്ടിയാണ്. കൂത്താളി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ എസ്ഡിപിഐയെ എല്‍ഡിഎഫും പിന്തുണക്കുന്നു. അഞ്ചാംവാര്‍ഡില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ മത്സരിക്കുന്നത് സ്വതന്ത്രവേഷത്തിലാണ്. മുസ്ലിം സംഘടനകള്‍ സ്വതന്ത്ര സ്ഥാനാര് ത്ഥിയെ പിന്തുണക്കുന്നു. ചങ്ങരോത്ത് പഞ്ചായത്തിലും ഇതേ ധാരണയാണ്. താമരശ്ശേരി പഞ്ചായത്തില്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തക എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുകയാണ്. വാര്‍ഡ് 17 ല്‍ റഫീക്ക് സക്കറിയ എന്ന സ്വതന്ത്രനെ സിപിഎമ്മും എസ്ഡിപി ഐയും പിന്തുണക്കുന്നു.
കൊടുവള്ളി മുനിസിപ്പാലറ്റിയില്‍ എല്‍ഡിഎഫ് മുന്നണി പിരിച്ചുവിട്ടിരിക്കുകയാണ്. പൗരമുന്നണി എന്ന പുകമറ സൃഷ്ടിച്ച് എല്‍ഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളുമായി മത്സരിക്കുകയാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള കോര്പ്പറേഷന് ഡിവിഷനുകളില്‍ ലീഗുമായും കോണ്‍ഗ്രസ്സുമായും സിപിഎം ധാരണയുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. വിപി.ശ്രീപത്മനാഭനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: