പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തലസ്ഥാന നഗരമായ പാട്ന, നളന്ദ, വൈശാലി, ഭോജ്പൂര്, ബക്സര്‍, ചപ്ര ജില്ലകളില്‍പ്പെട്ട 50 നിയോജക മണ്ഡലങ്ങളില്‍ 776 സ്ഥാനാര്‍ത്ഥികളാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ലാലുവിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും തട്ടകങ്ങളാണ് ചപ്രയും നളന്ദയും. ലാലുവിന്റെ മക്കളായ തേജസ്വി (രഘോപ്പൂര്), തേജ് പ്രതാപ് (മഹുവ), ബിജെപി നേതാവ് നന്ദ കിഷോര്‍ യാദവ് ,മന്ത്രിയും ജെഡിയു നേതാവുമായ ശ്യാം രജക്ക് (ഫുല്‍വാരി) എന്നിവരാണ് ഇന്നു ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
1.45 കോടി വോട്ടര്‍മാര്‍ ഇന്നു 808 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. സ്ഥാനാര്‍ഥികളില്‍ 71 പേര് വനിതകളാണ്. വോട്ടെടുപ്പു നടക്കുന്ന 14,740 പോളിംഗ് സ്റ്റേഷനുകളില്‍ 6.747 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 1,909 ബൂത്തുകള്‍ നക്സല്‍ബാധിത മേഖലകളിലാണ്.
തെരഞ്ഞെടുപ്പിന്റെ നാലും അഞ്ചും ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ നടക്കും. ഒക്ടോബര്‍ 12, 16 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവുമായിരുന്നു പോളിംഗ്.
വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: