തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ സിപിഎമ്മുകാരുടെ ആക്രമണം. കളിപ്പാന്‍കുളം വാര്‍ഡിലെ ജെ.ആര്. ആതിരയ്ക്ക് (23)നേരെയാണ് ആക്രമണം ഉണ്ടായത്. ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പ്രചരണം കഴിഞ്ഞ് അച്ഛന് രവീന്ദ്രനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആതിര, കളിപ്പാന്‍കുളം വാര്‍ഡിലെ ബി.ജെ.പി രണ്ടാം നമ്പര്‍ ബൂത്തിന്റെ ലൈറ്റുകളും മറ്റ് നശിപ്പിച്ചിട്ടിരിക്കുന്നത് കണ്ട് അവിടെയിറങ്ങുകയായിരുന്നു. സമീപത്ത് പോസ്റ്ററൊട്ടിച്ച് നിന്നിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ആതിരയേയും അച്ഛനെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ആക്രമണം തടയാനെത്തിയ ബൂത്ത് ഏജന്റ് രാജേഷിനും മര്‍ദ്ദനമേറ്റു. ഫോര്‍ട്ട് പോലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: