കൊച്ചി: ജില്ലാ ലോട്ടറി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചില്ലറ വില്പനക്കാര്ക്ക് ലോട്ടറി നല്‍കാതെ ഇതര സംസ്ഥാനങ്ങളിലേക്ക് വന്‍തോതില്‍ കടത്തുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.
ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലോട്ടറി കൊടുക്കാതെ കൃത്രിമക്ഷാമം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആലുവാ സ്വദേശിയായ ഏജന്റ് ബെര്‍ലിന്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
മറ്റുസംസ്ഥാനങ്ങളിലെ വന്‍കിട ഏജന്റുമാര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ മറിച്ചുനല്‍കുന്നു എന്നാണ് ആക്ഷേപം. എറണാകുളത്തെ ഓഫീസില്‍ നടത്തിയ പരിശോനയില്‍ വിജിലന്‍സ് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ 91000 ടിക്കറ്റുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിവില്ലെന്നും ഇതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് വകുപ്പില്‍ നടക്കുന്നത് എന്നും ഏജന്റുമാര്‍ പരാതിപ്പെടുന്നു.
കസ്റ്റഡിയിലെടുത്ത രേഖകള്വിജിലന്സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. ക്രമക്കേട് കണ്ടെത്തിയാല്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: