ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്റെ സ്വന്തം നാടും വിപ്ലവഭൂമിയുമായ പുന്നപ്രയില്‍ യഥാര്‍ത്ഥ മത്സരം നടക്കുന്നത് സിപിഎമ്മിനുള്ളില്‍. അച്യുതാനന്ദന്റെ വാര്‍ഡില്‍ സിപിഎം തോറ്റിട്ടുണ്ടെന്നും എന്നാല്‍ തന്റെ വാര്‍ഡില്‍ സിപിഎം ഇതുവരെ തോറ്റിട്ടില്ലെന്നുമുള്ള ഇതേ പഞ്ചായത്തുകാരനായ ജി. സുധാകരന്റെ പരസ്യ പ്രഖ്യാപനം വന്നിട്ട് ഏതാനും നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. അച്യുതാനന്ദന് സിന്ദാബാദ് വിളിക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്നും ഇതേ സുധാകരന് അധിക്ഷേപിച്ചതും ഏതാനും മാസങ്ങള്‍ മുന്‍പാണ്. ഇതൊന്നും തങ്ങള്‍ മറന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നാണ് വിഎസ് അനുകൂലികള്‍ പറയുന്നത്.
പുന്നപ്രയുടെ മണ്ണില്‍ വിഎസ് ആണോ ജി. സുധാകരനാണോ നേതാവെന്ന മത്സരമാണ് യഥാര്‍ത്ഥത്തില്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ വാര്‍ഡില്‍ പാര്‍ട്ടി ഇതുവരെ തോറ്റിട്ടില്ലെന്ന സുധാകരന്റെ അവകാശവാദം ഇത്തവണയോടെ അവസാനിക്കമോയെന്ന് അടുത്ത മാസം ഏഴിന് അറിയാം. പുന്നപ്ര വടക്ക് പഞ്ചായത്തിലെ സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം യുഡിഎഫിനെ സഹായിക്കുന്ന നിലയിലേക്കാണെന്ന് പാര്‍ട്ടി അനുഭാവികള്‍ വരെ പരസ്യമായി ആരോപണം ഉന്നയിച്ച് തുടങ്ങി.
ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാദ്ധ്യതയുള്ള പുന്നപ്രയില്‍ സിപിഎമ്മിലേയും കോണ്‍ഗ്രസിലെയും ചിലര്‍ അവിശുദ്ധ സഖ്യത്തിലാണ്. സിപിഎമ്മില്‍#േ ഔദ്യോഗിക പക്ഷത്തിനും വിഎസ് പക്ഷത്തിനും പരസ്പര വിശ്വാസമില്ലാത്ത സ്ഥിതിയാണ്. വിഎസ് പക്ഷക്കാരായ പ്രമുഖര്‍ക്ക് സീറ്റ് നല്‍കാത്തതും പ്രശ്നമായിക്കഴിഞ്ഞു.
കടുത്ത വിഭാഗീയതയാണ് സിപിഎമ്മിനുള്ളില്‍ പുന്നപ്രയില്‍ നിലനില്‍ക്കുന്നത്. എസ്എന്‍ഡിപിക്ക് നല്ല സ്വാധീനമുളള പ്രദേശത്ത് ശ്രീനാരായണ ഗുരുവിനെയും എസ്എന്‍ഡിപി നേതൃത്വത്തെയും തുടര്‍ച്ചയായി അവഹേളിക്കുന്നതും സിപിഎമ്മിന് തിരിച്ചടിയാകും.
ഗുരുനിന്ദ, പാര്‍ട്ടിയിലെ വിഭാഗീയത, കോണ്‍ഗ്രസുമായുള്ള ഒത്തുകളി തുടങ്ങി ഒട്ടേറെ പ്രതികൂല ഘടകങ്ങളാണ് സിപഎം നേരിടുന്നത്. തെരഞ്ഞെടുപ്പോടെ വിഎസ്സിന്റെയും ജിഎസ്സിന്റെയും പാര്‍ട്ടി പരസ്പരം പോരടിച്ച് പത്തി മടക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: