മായി പ്രതിഷ്ഠ നടത്തണമെന്ന മാതാജിയുടെ നിര്‍ദ്ദേശം പല ഒഴികഴിവുകള്‍ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുന്നതു കണ്ട് കല്‍ക്കത്തയിലെ ഒരു ഭക്തനും മൈസൂറിലെ ഒരു ഭക്തനും ഓരോ സ്വപ്നദര്‍ശനമുണ്ടായി. പൂനയില്‍ ചെന്ന് മായീപ്രതിഷ്ഠ നടത്താനുള്ള കല്പന മാര്‍ക്കണ്ഡനെ അറിയിക്കണമെന്നതായിരുന്നു സ്വപ്നം.
കല്‍ക്കത്തയില്‍ നിന്നുള്ള സന്ദേശവാഹകര്‍ പൂനയില്‍ വന്ന് ആകസ്മികമായി മാര്ക്കണ്ഡന് താമസിച്ചിരുന്ന ഹോട്ടലില്‍ മുറിയെടുത്തു.ഇത്ര വലിയ പട്ടണത്തില്‍ ആളെ കണ്ടുപിടിക്കുന്നതെങ്ങനെയെന്ന വിഷമത്തോടെ അവര്‍ രാത്രി പത്തു മണിക്ക് കിടന്നുറങ്ങി.
ഉറക്കത്തില്‍ അതിലൊരാള്‍ക്ക് ഒരു സ്വപ്നമുണ്ടായി.’ ഒട്ടും ഭയപ്പെടുകയൊ നിരാശപ്പെടുകയൊ വേണ്ട.നിന്നെ ആ മനുഷ്യന്റെ അടുക്കലേക്കാണ് കൊണ്ടു വന്നിട്ടുള്ളത്. അര്‍ദ്ധരാത്രി സമയം നീ നിന്റെ മുറിയുടെ വാതില്‍ പഴുതിലൂടെ നോക്കുക. എതിര്‍വശത്തുള്ള മുറിയിലെ ആള്‍ക്ക് എന്റെ സന്ദേശം ധൈര്യസമേതം നല്‍കുക”ഇതായിരുന്നു സ്വപ്നം. പാതിരാ സമയത്ത് അയാള്‍ നോക്കിയപ്പോള്‍ മാര്ക്കണ്ഡന് പ്രതിഷ്ഠ നടത്തുവാന്‍ മറ്റൊരാളിനെ ഏല്പിക്കുവാന് മാതാജിയോട് താണു കേണപേക്ഷിക്കുന്നതാണ് കണ്ടത്. പിറ്റേന്നു രാവിലെ സന്ദേശം കൊടുത്തിട്ടയാള്‍ പോയി.
മൈസൂറിലെ ഭക്തന് മറ്റെയാളിനൊപ്പം പോയിരുന്നില്ല.യാദൃശ്ചികമായി മാര്ക്കണ്ഡന് ഹോട്ടലിലെ ഭക്ഷണ മുറിയില്‍ ചെന്നപ്പോള്‍ അയാള്‍ അവിടെയിരുന്ന് ഊണുകഴിക്കുകയായിരുന്നു.മുറിയിലേക്ക് മാര്ക്കണ്ഡന് തിരിച്ചു പോകുന്നതു കണ്ട് ആ ഭക്തന് ഭക്ഷണം ഉപേക്ഷിച്ച് മാര്‍ക്കണ്ഡന്റെ പിന്നാലെ ഓടി വന്നു. യാതൊരു മുഖവുരയും കൂടാതെ അയാള്‍ ചോദിച്ചു;
‘താങ്കള്‍ ഒരു ദേവീഭക്തനാണൊ.?.’
‘ഭക്തന് മാത്രമല്ല, പരമഭക്തനും അസ്വസ്ഥനായ ഒരു ഭക്തനും കൂടിയാണ്.’
‘ഞാന്‍ താങ്കള്‍ക്കൊരു സന്ദേശവുമായി മൈസൂറില്‍ നിന്നു വന്നതാണ്.’ എന്ന് അയാളുടെ സംസാരം കേട്ട് മാതാജിയുടെ ഭക്തനായ മാര്ക്കണ്ഡന് അന്തം വിട്ട് മൂകനായി അല്പനേരം നിന്ന ശേഷം അയാളെ അദ്ദേഹം, തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.മുറിയില്‍ എത്തിയ ഉടനെ മായീ പ്രതിഷ്ഠ നടത്തണമെന്നുള്ള സന്ദേശം അയാള്‍ അറിയിച്ചു. കൂടാതെ അയാള്‍ അദ്ദേഹത്തോടെ ഇങ്ങനെ അഭ്യര്‍ത്ഥിച്ചു.
‘ഞാനിത്ര ദൂരം വന്നില്ലെ.?, അങ്ങേക്ക് അമ്മയോടുള്ള സ്നേഹത്തിന്റെ ഒരു തരി എനിക്കു തരുവാന്‍ ദയവുണ്ടാകണം. അല്പം ആത്മജഞാനം ഞാന്‍ സമ്പാദിച്ചിട്ടുണ്ട്.’
ശരി. ഷേക്ക്സല്ലപാലത്തിലെ ബഞ്ചിന്മേല് രാത്രി എന്റെ കൂടെയിരിക്കാമൊ.?’ മാര്‍ക്കണ്ഡയന്റെ ചോദ്യത്തിന് അയാള്‍ സമ്മതം മൂളി. അങ്ങനെ, അവര്‍ രണ്ടു പേരും അവിടെപ്പോയി രാത്രി 11 മണിമുതല്‍ 4 മണി വരെ ബെഞ്ചില്‍മേല്‍ ഇരുന്നു സംസാരിച്ചു.നാലു മണിക്കു ശേഷം അയാള്‍ ഉറങ്ങാന്‍ പോയി.സ്വപ്നത്തിലെങ്കിലും മാതാജിയെ ദര്‍ശിക്കാനുള്ള അയാളുടെ ആഗ്രഹം അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയിരുന്നു. ഉറങ്ങിയ ഉടന്‍ അയാള്‍ സ്വപ്നത്തില്‍ മാതാജി യെ കണ്ടു, എന്നുതന്നെയല്ല മാതാജി ഇങ്ങനെ അരുളി ചെയ്യുകയും ചെയ്തു.
‘നീ എന്റെ ദര്‍ശനത്തിന് ആഗ്രഹിക്കുന്നുവല്ലൊ.?. ആരാണ് മണിക്കൂറുകളോളം നിന്റെ കൂടെ പാലത്തില്‍മേല്‍ ഇരുന്ന് സംസാരിച്ചത്.? അത് ഞാന്‍ തന്നെയായിരുന്നു. നീ എന്നെ കാണുക മാത്രമല്ല, എന്നോട് സംസാരിക്കുകയും ചെയ്തു.’ പിറ്റേന്ന് രാവിലെ അയാള്‍ മാര്‍ക്കണ്ഡനെ കണ്ടപ്പോള്‍ സ്വപ്നത്തില്‍ കണ്ട കാര്യങ്ങള്‍ വിവരിച്ചു.
രണ്ടാളുകള്‍ സന്ദേശമറിയിക്കാന്‍ വേണ്ടിമാത്രം സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ദൂരത്തു നിന്നു വരിക എന്നത് ഒരു ചെറിയ കാര്യമല്ല. അക്കാര്യം മാര്‍ക്കണ്ഡനില്‍ സ്വന്തം പിടിവാശിയെക്കുറിച്ചും സംശയങ്ങളെപ്പറ്റിയും വളരെയധികം ലജഞയുണ്ടായി.
‘ഞാന്‍ വിശ്വാസമില്ലാത്തവനാണ്. സ്വയം കണ്ടതും കേട്ടതും വിശ്വസിക്കുന്നുണ്ടെങ്കിലും എന്നെ ഏല്‍പ്പിച്ച കാര്യം നടത്താന്‍ അമ്മ എന്നെ പ്രാപ്തനാക്കുമൊ എന്നതില്‍ വിശ്വാസം പോരാ.’ എന്ന് മാര്ക്കണ്ഡന് സ്വയം പറഞ്ഞു. തന്റെ പ്രവൃത്തിയെപ്പറ്റി നാട്ടുകാര്‍ ധിക്കാരമെന്നും കാപട്യമെന്നും ഈശ്വരനിന്ദയെന്നും മറ്റും പറയുമെന്ന ആശങ്ക മാര്‍ക്കണ്ഡനെ ബാധിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: