ആലപ്പുഴ: ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പിലേക്ക് നിയോഗിക്കപ്പെടുന്നത് വലിയ അംഗീകാരമായി ഉദ്യോഗസ്ഥര്‍ കാണണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിക്കിട്ടാന്‍ എല്ലാത്തരത്തിലും ചിലര്‍ ശ്രമിക്കുുണ്ട്.
ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉള്ളവരുടെ കാര്യം ന്യായമാണെും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് തലത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും വേണ്ടി സംഘടിപ്പിച്ച റിഹേഴ്സല്‍ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്കട്രോണിക് വോട്ടിങ് യന്ത്രം വന്നപ്പോള്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെട്ടു.
ചിട്ടയായി നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കണം. വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി മനസ്സിലാക്കേണ്ടതുണ്ട്. വളരെ വിശദമായ പ്രായോഗിക പരിശീലനമാണ് ഇതിന് നല്‍കുന്നതെന്നും കളക്ടര്‍ പറഞ്ഞു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടക്കുന്ന ക്ലാസ്സിലെത്തിയ കളക്ടര്‍ അവിടുത്തെ പോളിങ് സ്റ്റേഷനിലെ സൗകര്യങ്ങളും സ്ട്രോങ് റൂമിന്റെ സൗകര്യങ്ങളും വിലയിരുത്തി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയി, കുട്ടനാട് തഹസില്‍ദാറും ഫോര്മാസ്റ്റര് ട്രയിനറുമായ പി.വി. സജീവും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: