എ.എച്ച്. സനീഷ്
വൈക്കം: താലൂക്കില്‍ ആദ്യമായി താമരവിരിഞ്ഞ ടി.വി പുരം പഞ്ചായത്തില്‍ ഇക്കുറി ബിജെപി, എസ്എന്‍ഡിപി സംഖ്യത്തിന് വന്‍ മുേറ്റഉണ്ടാകും. എസ്എന്‍ഡിപിക്ക് ശക്കമായ സ്വധീന മേഖലയായ ഈപ്രദേശത്ത്് കരുത്തറ്റ പ്രചരണ പ്രവര്‍ത്തനമാണ് നടത്തുത്. നിലവില്‍ വിജയിച്ച 2 വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി ഗീതാ ജോഷി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. തിരുമണിവെങ്കിടപുരം എന്ന ടി.വി പുരം വേമ്പനാട് കായലിനാലും, കരിയാറിന്റെ കൈവഴികളാലും ചുറ്റപ്പെട്ട പ്രദേശമാണ്. കക്കവാരല്‍ തൊഴിലാളികളും, മത്സ്യതൊഴിലാളികളും,കയര്‍ തൊഴിലാളികളും ഉള്‍പെടെയുള്ള പരമ്പരാഗത തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലം. 1950 നവംബര്‍ 8 നാണ് പഞ്ചായത്ത് നിലവില്‍ വന്നത്. ഈ പഞ്ചായത്ത് എറ്റവും കൂടുതല്‍ കാലം ഭരിച്ചത് ഇടതു പക്ഷമാണ്. വികസനമില്ലായ്മയും, കുടിവെള്ളക്ഷാമവും, യാത്രാക്ലേശവുമാണ് പഞ്ചായത്ത് നേരിടു പ്രധാനവെല്ലുവിളി. പഞ്ചായത്തിലെ 19 കോളനികള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കുവാന്‍ ഇതുവരെ കഴിഞ്ഞില്ല. പൊതുശ്മശാന നിര്‍മ്മാണം എങ്ങും എത്തിയില്ല. പഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം നൂറില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം വിതരണം ചെയ്യുവാന്‍ കഴിഞ്ഞത്. കോട്ടച്ചിറ ഭാഗത്തെ വള്ളം കുളം നിര്‍മ്മിക്കുതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. എല്ലായിടത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. അഗതി ആശ്രയപദ്ധതി അട്ടിമറിച്ചു.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവന്‍ കഴിഞ്ഞില്ല. ഇപ്പോഴും പല സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാകനിയാണ്. പഞ്ചായത്തിലെ വികസന പദ്ധതികള്‍ കാര്യക്ഷമമല്ല. ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. മഴക്കാലത്ത് റോഡുകളില്‍ കാല്‍നടയാത്രപോലും അസാധ്യമാണ്. വികസനമില്ലായ്ക്ക് പരിഹാരം കാണുവാന്‍ ബ്ന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. പല സ്ഥലങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്. മത്സ്യതൊഴിലാളികളെയും, പരമ്പരാഗത കര്‍ഷക തൊഴിലാളികളെയും സംരക്ഷിക്കുതിനുള്ള നടപടികള്‍ കാര്യക്ഷമമല്ല. പരമ്പരാഗത തൊഴില്‍ മേഖലയായ കക്ക, കയര്‍ തൊഴിലാളികളും അശാസ്ത്രീയമായി തൊഴിലെടുക്കുതിനാലാണ് ഈ മേഖലയില്‍ ക്യാന്‍സര്‍ വ്യാപകമാകാന്‍ കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇതിന് പരിഹാരം കാണാന്‍ ഒരു ശ്രമവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ക്ഷേത്രത്തിനു സമീപം സെമിത്തേരി പണിയുതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നടത്തിയ പ്രതിക്ഷേധ സമരങ്ങളെ മൃഗീയമായി നേരിട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് കൂടി എസ്എന്‍ഡിപി ഈ അവസരം ഉപയോഗിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: