പാലക്കാട്: ഭാരത മാതാവിനെയും പുരാണകഥാപാത്രങ്ങളെയും ഹൈന്ദവാചാരങ്ങളെയും അധിക്ഷേപിച്ച് ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് പുറത്തിറക്കിയ വിവാദ മാഗസിന് എതിര്‍പ്പിനെ താടര്ന്ന് പിന്‍വലിച്ചു.
എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞവെള്ളിയാഴ്ച മാഗസിന് പ്രകാശനം ചെയ്തത്. ഹിന്ദുദൈവങ്ങളെയും ഭാരതമാതാവിനെയും മാഗസിനില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മാഗസിന് പുറത്തിറക്കിയവര്ക്കെതിരേ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നവാശ്യം ശക്തമായി. ഹിന്ദു ദൈവങ്ങളെ വികലമാക്കുന്ന മാഗസിനെതിരെ സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനകളും ഒരുപോലെ രംഗത്തെത്തി. നിലപാടുകള്‍ സംഘടനയുടെതാണോയെന്ന് പൊതുസമൂഹത്തോട് പറയാനുളള ബാദ്ധ്യത എസ്എഫ്ഐയ്ക്കുണ്ടെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. വരുണ്‍ പ്രസാദ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോളജില്‍ പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ കോളേജ് മാനേജ്മെന്റ് യോഗം ചേര്‍ന്ന് മാഗസിന് പിന്‍വലിച്ചു. എന്നാല്‍ ഇതിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും പ്രിന്‍സിപ്പലിനെ ഘരോവോ ചെയ്യുകയ്യുകയുമുണ്ടായി. പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. ഒരു അറിയിപ്പുണ്ടാകുന്നതുവരെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: