കൊച്ചി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോഴിക്കോട് രൂപതാ ബിഷപ്പ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് വിഎച്ച്പി.
പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള അപാകതകള്‍ പരിഹരിച്ച് പുതിയ ഭൂപടം തയ്യാറാക്കുമെന്നും സഭാവിശ്വാസികള്‍ക്കുള്ള ആശങ്ക ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയത് നഗ്നമായ തെരഞ്ഞെടുപ്പുചട്ട ലംഘനമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് പ്രസ്താവിച്ചു. തന്റെ ഔദ്യോഗിക പദവി തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കായി വിനിയോഗിച്ച മുഖ്യമന്ത്രി ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിരിക്കുന്നത്. മതനേതാക്കന്മാരെ സ്വാധീനിച്ച് സാമുദായിക പ്രീണനം നടത്തിയ ഉമ്മന്‍ചാണ്ടി വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
എസ്.എന്‍.ഡി.പി. അടക്കമുള്ള സാമുദായിക സംഘടനകളുടെ നിലപാടുകളെ പരസ്യമായി എതിര്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്ന ഈ പ്രീണന നയത്തിന് എന്ത് ന്യായീകരണമാണ് നല്‍കുകയെന്നും സുധാകരന് ചോദിച്ചു. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: