തിരുവനന്തപുരം: രാഷ്ട്രീയ അടിയൊഴുക്കുകള്‍ എതിരാണെന്നു ബോധ്യപ്പെട്ടതോടെ ഇടതു വലതു മുന്നണി നേതാക്കള്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രചാരണകോലാഹലത്തിലേക്ക്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആര്‍എസ്എസും ബിജെപിയും വരുന്നുവെന്ന ഭീഷണിയാണ് പ്രചരിപ്പിക്കുന്നത്. ബിജെപിയെ തടുക്കാന്‍ ഇവര്‍ നല്കുന്ന ആഹ്വാനങ്ങള്‍ കലാപത്തിന് കളമൊരുക്കുന്നതാണെന്ന് വ്യക്തം. മുന്നണി നേതാക്കള്‍ ഇന്നുണ്ടാക്കുന്ന സ്പര്‍ദ്ധ നിലനിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പുവരെ ന്യൂനപക്ഷങ്ങളെ ഭയപ്പൊടില് നിര്ത്താനവര്നോക്കും.
ബിജെപിയുടെ മുന്നേറ്റം ചെറുക്കാന്‍ ഇരുമുന്നണികളുടെയും നേതാക്കള്‍ പച്ചയായ വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ഹിന്ദുവിരുദ്ധ നിലപാടാണ് തങ്ങള്‍ക്കെന്ന് വ്യക്തമാക്കുകയാണ് ഇരുകൂട്ടരും. ഇരു മുന്നണിനേതാക്കളും ഹിന്ദുവിരോധം പ്രചരിപ്പിക്കുന്നതോടൊപ്പം മുസ്ലിം ലീഗിനെയും മറ്റു മുസ്ലിം സംഘടനകളേയും കെട്ടിപ്പിടിക്കാനും ഒപ്പം നിര്‍ത്താനും മത്സരിക്കുന്നു. മുസ്ലിം ലീഗ് വര്‍ഗ്ഗീയമല്ലെന്ന് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ ആവര്ത്തിച്ചാണയിടുന്നുമുണ്ട്.
ബീഫ് തീറ്റയുടെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ തുടക്കം മുതലേ നടത്തുന്നത് തനി ഹിന്ദുവിരുദ്ധ പ്രചാരണമാണ്. ആര്‍എസ്എസോ ബിജെപിയോ ബീഫ് വിഷയത്തില്‍ കക്ഷിചേരാതിരിക്കെ അനാവശ്യ വിവാദം ഹിന്ദു വിശ്വാസങ്ങളെ കടന്നാക്രമിക്കുക എന്ന ലക്ഷ്യംവെച്ചുമാത്രം. കേരളത്തില്‍ ഗോവധ നിരോധനം ഇല്ലാത്തതിനാല്‍ എന്തിനെ വേണമെങ്കിലും തിന്നുകൊള്ളൂ എന്ന് ബിജെപി നേതൃത്വം ആവര്‍ത്തിച്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ബീഫിന്റെ പേരില്‍ ഹിന്ദുവിശ്വാസങ്ങളെ ആക്ഷേപിക്കുകയായിരുന്നു പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനുമൊക്കെ.
വെള്ളാപ്പള്ളി നടേശനെ വിമര്‍ശിക്കുക എന്നപേരില്‍ ഹിന്ദു സമുദായ സംഘടനയായ എസ്എന്‍ഡിപിയേയും നാരായണ ഗുരുദേവനെയും ഒക്കെ ആക്ഷേപിക്കാനാണ് വി.എസ്. അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിച്ചത്. ഹിന്ദുക്കള്‍ക്ക് ഗോവ് മാതാവാണെങ്കില് പിതാവ് ആരെന്ന തരത്തില്‍ തറ വാചകങ്ങളും അച്യുതാനന്ദന്റെ വായില്‍ നിന്നുണ്ടായി.
ദല്‍ഹി കേരള ഹൗസിലെ ബീഫ് വിവാദത്തിന്റെ പേരില്‍ മാര്‍ക്സിസ്റ്റു നേതാക്കളെ പിന്നിലാക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം. കേരളത്തില്‍ ഹിന്ദുക്കളോ ഹിന്ദുസംഘടനകളോ ബീഫ് കഴിക്കുന്നത് സംബന്ധിച്ച് ഒരു എതിര്‍പ്പും ഉയര്‍ന്നുകൊണ്ടിരിക്കെ ബീഫിന്റെ മറവില്‍ ഹിന്ദു സങ്കല്പങ്ങളെ ആക്ഷേപിക്കുകയാണ്.
കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയും പരിശുദ്ധ വേഷം അഴിച്ച് വച്ച് തനിനിറം കാട്ടി. വടക്കേ ഇന്ത്യയില്‍ താമസിക്കാന്‍ ഭയമാകുന്നു എന്ന അറിവിലൂടെ വാക്കുകളിലെ ഹിന്ദുവിരുദ്ധസ്വരം തിരിച്ചറിയാന്‍ പ്രയാസം വേണ്ട. ആന്റണിയുടെ പരിദേവനങ്ങള്‍ തീരപ്രദേശം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നതും ശ്രദ്ധേയമാണ്.
പോത്തിനെ മാത്രമല്ല പശുവിനെ തിന്നാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് വി.ടി. ബലറാം എംഎല്‍എ ഇന്നലെ ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ഹിന്ദുക്കളെ ആക്ഷേപിക്കുന്നതിനൊപ്പം ന്യൂനപക്ഷ മതങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. കോഴിക്കോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അരമനയിലെത്തി ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുമ്പോള്‍ കോട്ടയത്ത് ഇടതു കണ്‍വീനര്‍ വൈക്കം വിശ്വന് ഓര്‍ത്തസോക്സ് അരമനയില്‍ മെത്രാന്റെ കൈമുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: