പെരിനാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജന പക്ഷത്ത് നിന്ന് മത്സരിക്കുന്നത് ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്. നിരീക്ഷകന്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കും മുന്‍കൂട്ടി പറയാന്‍ കഴിയാത്ത രീതിയിലേക്ക് ജനമനസ്സ് മാറിയെന്നും അതിന് കാരണം ബിജൈപിയുടെ ജനപിന്തുണയാണെന്നും മുരളീധരന് പറഞ്ഞു. പെരിനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനവും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രകടനപത്രിക പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും അക്രമത്തിനും നേതൃത്വം നല്‍കുന്നവരാണ് ഇടതുപക്ഷവും വലതുപക്ഷവുമെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പ് കേരളത്തിലെ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയായിരുന്നു. രാഷ്ട്രീയ കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് ബിജെപിയുടെ വളര്‍ച്ചയെപ്പറ്റിയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയുടെ അവസാന ഘട്ടത്തിലാണ്.
ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച് കേരളത്തെ അപമാനിച്ചതോടെ സിപിഎമ്മിനെ ജനം കൂടുതല്‍ വെറുത്തു. സിപിഎമ്മിന്റെ ആശയങ്ങള്‍ വെറും പൊള്ളയാണെന്ന് ജനം മനസ്സിലാക്കി കഴിഞ്ഞു. നിലവില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരുഭാഗത്ത് ബിജെപിയാണ്. പ്രചരണത്തിലും പ്രവര്‍ത്തനങ്ങളിലും മൂന്നില്‍ നില്ക്കുന്നതും ബിജെപി തന്നെ. ഒരേ ചിഹ്നത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നത് ബിജെപിക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിമൂന്ന് സീറ്റുകളാണ് ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി അത് നാനൂറിന് മുകളില്‍ പോകുമെന്നും മുരളീധരന് സൂചിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം. സുനില്‍, മണ്ഡലം പ്രസിഡന്റ് സജീവ് ചന്ദ്രന്, പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോദ്, മഠത്തില്‍ സുനില്‍, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥി അനന്തകൃഷ്ണന്, ഉമേഷ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ആയിരക്കകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നിലവില്‍ ബിജെപി ഭരണം പിടിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് പെരിനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: