വെണ്ണിയോട്: വയനാട് വെണ്ണിയോടില്‍ വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച. 40 പവന് സ്വര്‍ണവും മൂന്നു ലക്ഷം രൂപയുമാണ് കവര്‍ന്നത്. അറയ്ക്കല്‍ മൊയ്തീന് ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. സംഭവത്തെക്കുറിച്ച് കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കല്പറ്റയില് മലഞ്ചരക്ക് വ്യാപാരിയാണ് മൊയ്തു ഹാജി. നാലുപേരുടെ സംഘം വാതില്‍കുത്തിത്തുറന്ന് വീട്ടിലേക്ക് കടക്കുകയായിരുന്നു. കിടപ്പുമുറിയില്‍ കയറി വീട്ടുകാരെ കെട്ടിയിട്ട ശേഷം കത്തി കാട്ടി വിരട്ടുകയായിരുന്നു.
മോഷ്ടാക്കള്‍ പോയതിനുശേഷവും പുറംലോകത്തെ വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. രാവിലെ ആറുമണിയോടെ വീട്ടിലെത്തിയയാള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മോഷ്ടാക്കള്‍ വീട്ടിലെ മൊബൈല്‍ ഫോണുകള്‍ അവര്‍ക്ക് എടുക്കാന്‍ കഴിയാത്തവിധം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: