ന്യൂദല്‍ഹി: കാശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ ലഷ്കറെ തോയിബ അടക്കമുള്ള ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വെളിപ്പെടുത്തിയതിനു പിന്നാലെ ഭാരതം പാക്കിസ്ഥാനോട് ഭീകരരെ വിട്ടു നല്കാന് ആവശ്യപ്പെട്ടു.
ഒരു മാറ്റത്തിനുവേണ്ടിയാണ് മുഷറഫ് സത്യം പറഞ്ഞത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ പാക്കിസ്ഥാന് യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില സമയങ്ങളില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുകയും വേണം. ഭാരതത്തില്‍ നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരരെ പാക്കിസ്ഥാന് ഭാരതത്തിന് കൈമാറണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
മുഷറഫിന്റെ വാക്കുകളിലൂടെ ഭീകരവാദത്തിന്റെ കേന്ദ്രം എന്നു പറയുന്നത് പാക്കിസ്ഥാനാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. മുഷറഫ് സ്വന്തം രാജ്യത്തിലെയും രാജ്യത്തിനു പുറത്തുള്ള ജനങ്ങളെയും ഇത്രയുംനാള്‍ ഒരുപോലെ വഞ്ചിക്കുകയായിരുന്നുവെന്ന് ഭാരത മുന്‍ സൈനിക മേധാവി വി.പി. മാലിക് പറഞ്ഞു.
1990കളില്‍ ലഷ്കറെ തോയിബ പോലുള്ള ഭീകരസംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതായി പാക്കിസ്ഥാനിലെ ഉറുദു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുഷാഫ് വ്യക്തമാക്കിയത്. താലിബാനു പരിശീലനം നല്‍കിയത് തങ്ങളാണെന്നും മുഷാറഫ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: