മാതാജിയുടെ പിടിവാശി മാറ്റാന്‍ മാര്ക്കണ്ഡന് പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കി.ഫലിച്ചില്ല.എന്നു മാത്രമല്ല,മാതാജി തന്റെ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തു.
‘അവസാനമായി ഒറ്റവാക്കില്‍ നീയെന്നോടു പറയൂ.നീയെന്താണ്ഇഷ്ടപ്പെടുന്നത്.പ്രതിഷ്ഠിക്കലൊ.?,ഭ്രാന്തോ?.’
പോംവഴികളൊന്നും കാണാതെ,ദുഃഖംകലര്‍ന്ന ചിരിയോടെ മാര്ക്കണ്ഡന് അമ്മയുമായി ചില വ്യവസ്ഥകള്‍ ചെയ്തു തുടങ്ങി.മുമ്പ് കോളേജിലായിരിക്കെ നൂറു തവണ സപ്തശതി പാരായണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെയ്തതുപോലെ അമ്മക്ക് തീര്‍ത്ഥം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം സങ്കല്പ്പിച്ചു.
‘മുഴുവനും പുതിയതായ ഒരു കെട്ടിടമുണ്ടാവുകയും അതിലെ ആദ്യത്തെ താമസക്കാരന് താനാവുക,താന്‍ അതില്‍ പ്രവേശിക്കുന്നത് ഒരു വെള്ളിയാഴ്ചയാവുക,അന്നുവൈകുന്നേരം കണ്ണഞ്ചിക്കുന്ന ഒരു പ്രകാശപൂരമുണ്ടാവുക,അന്ന് ഒരു കുട്ട പഴവും മിഠായിയും തനിക്കു കിട്ടുക,മൂന്ന് പെണ്‍കുട്ടികളും രണ്ടു പുരുഷന്മാരും രാത്രി ഒമ്പതര മണിക്ക് വാതിലില്‍ മുട്ടുകയും ചെയ്യുക, പത്തര മണിക്ക് മാതാജിയുടെ ചിത്രം അടുത്ത കടയില്‍ നിന്ന് വാങ്ങാന്‍ സാധിക്കുക,പതിനൊന്നു മണിക്ക് പൂജാസാധനങ്ങള്‍ ഒരു കടയില്‍ നിന്നു വാങ്ങാന്‍ കഴിയുക,പതിനൊന്നര മണിക്ക് മാതാജിക്കും അവസരത്തിനും പറ്റിയ അതിസുന്ദരമായ ഒരു പൂമാല വില്പ്പനക്കാരന് കൊണ്ടുവരിക;ഇങ്ങനെയെല്ലാം സംഭവിച്ചാല്‍ പിന്നെ താന്‍ മടിച്ചു നില്‍ക്കില്ല.
ഉടന്‍ തന്നെ അമ്മയെ പ്രതിഷ്ഠിക്കും.അമ്മയുടെ മതം പ്രഖ്യാപനം ചെയ്യും.’
ഓരോ വ്യവസ്ഥയും അത്ഭുതകരമാംവണ്ണം സാധിക്കപ്പെട്ടു.ഓരോ നിബന്ധനയും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം സന്തോഷിച്ചു.ഒടുവില്‍”മാല വേണോ,പൂമാല.?”എന്ന് ഒരു പൂവില്പ്പനക്കാരന് വിളിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുപൊയി.നെഞ്ചിലും നെറ്റിയിലും അടിച്ചുകൊണ്ട് മാര്ക്കണ്ഡന് പറഞ്ഞു
‘അമ്മേ !അവസാനം അമ്മ എന്നെ കുടുക്കിയല്ലോ .എന്നേക്കാള്‍ യോഗ്യതയുള്ള ഒരാളെ തെരഞ്ഞെടുക്കാമായിരുന്നില്ലെ?’
അവിടെ ഉണ്ടായിരുന്ന അഞ്ചുപേരും നല്ല വാക്കുകള്‍കൊണ്ട് മാര്‍ക്കണ്ഡനെ സമാശ്വസിപ്പിച്ചു.
‘അമ്മയുടെ പ്രവൃത്തി അമ്മതന്നെ ചെയ്യും.താങ്കളെക്കാള്‍ അനുഗൃഹീതനായ ആരുണ്ട്.?.ധൈര്യവും സ്ഥൈര്യവും എന്തിനു കൈവിടുന്നു.അമ്മതന്നെ താങ്കളെ തെരഞ്ഞെടുത്തതല്ലെ.? അപ്പോള്‍ യോഗ്യതയുടേയും അയോഗ്യതയുടേയും പ്രശ്നമെവിടെ?’
1932 സര്തംബര് 2ന് രാത്രി പന്ത്രണ്ടു മണിക്ക് മായീ പ്രതിഷ്ഠ നടന്നു.അവിടെ കൂടിയിരുന്നവരോട് മാര്ക്കണ്ഡന് പറഞ്ഞു.
‘ഇന്നു മുതല്‍ ഞാനൊരു മായിസ്ററാണ്.ഇന്നു മുതല്‍ എന്റെ മതം;ദൈവം അമ്മ.ആ അമ്മ എല്ലാവരുടേയും അമ്മ.സാര്‍വ്വത്രികമായ സ്നേഹം,സേവനം,ഭക്തി,നിരുപാധികവും സന്തോഷാവഹവുമായ ശരണാഗതി എന്നിവകൊണ്ട് പ്രസാദിപ്പിക്കാവുന്ന അമ്മ എന്നതാണ്.കൃഷ്ണന്,ക്രിസ്തു,സാരാതുഷ്ടന്,ബുദ്ധന് തുടങ്ങിയ എല്ലാ മതസ്ഥാപകന്മാരും മായിയുടെ ഉല്‍കൃഷ്ട പുത്രന്മാരാണ്.ഇന്നു മുതല്‍ ബൈബിളും,ഖുറാനും എനിക്ക് ഗീതയെപ്പോലെ ആദരണീയവും പൂജനീയവുമാകുന്നു.വര്‍ഗീയ കലാപമുണ്ടായാല്‍ ഒരു ഹിന്ദുസ്ത്രീക്കെന്നപൊലെ ഒരു മുസ്ലിം വനിതക്കും എന്റെ ഭവനത്തില്‍ അഭയം നല്കപ്പെടും.
ഹിന്ദു ക്ഷേത്രം,മുസ്ലിം മസ്ജിദ്,ക്രിസ്ത്യന്‍ പള്ളി,പാര്സിഅഗിയാരി,ജൂതരുടെ സിനാഗോഗ് എന്നിവിടങ്ങളിലെല്ലാം ഞാന്‍ ഒരേ വിധം പ്രാര്‍ത്ഥിക്കും മതസംബന്ധമായ വിവേചനം മേലില്‍ എനിക്കില്ല.മായിയോടുള്ള ഭക്തി മായിയുടെ മക്കളോടുള്ള സേവനമാണ്.ഈ നിമിഷം മുതല്‍ എനിക്ക് മതപരമായി പുതിയ ഒരു കാഴ്ചപ്പാടാണുള്ളത്.ഞാനിന്ന് മായിയെ പ്രതിഷ്ഠിക്കുന്നു.മായിസം പ്രഖ്യാപനം ചെയ്യുന്നു.എന്റെ സ്നേഹിതന്മാരെല്ലാം ഈ വിവരം അറിയട്ടെ.ലോകര്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ എന്നേയും മായിസത്തേയും പരിഹസിക്കുകയൊ,നിന്ദിക്കുകയൊ,അടിച്ചമര്‍ത്തുകയൊ ചെയ്തുകൊള്ളട്ടെ.’
പ്രതിഷ്ഠയെപ്പറ്റിയുള്ള വാര്‍ത്ത നാടെല്ലാം പരന്നു.സമീപത്തുണ്ടായിരുന്നവര്‍ ബ്രഹ്മവിദ്യാസംഘാംഗങ്ങളും,ഹരിജനങ്ങളുമായിരുന്നു.ഒരു ശിശുവിനെപ്പോലെ നിഷ്കളങ്കനും,സ്നേഹ സമ്പന്നനും പരമഭക്തനുമായ മാര്‍ക്കണ്ഡനെ വിദ്യാസമ്പന്നരായ ചില ഹരിജനങ്ങള്‍ ആദരിച്ച് ബഹുമാനിച്ചു.ആളുകള്‍ അദ്ദേഹത്തെ രണ്ടാം രാമകൃഷ്ണന്,മാതൃശിശു,മാതാവ്,മായിജി എന്നിങ്ങനെ സംബോധന ചെയ്യാന്‍ തുടങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: