ആലപ്പുഴ: വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുവരെ പോസ്റ്റല്‍വോട്ടുകള്‍ സ്വീകരിക്കും. അതാത് റിട്ടേണിങ് ഓഫീസര്‍മാരുടെ കയ്യില്‍ ലഭിക്കുന്ന വോട്ടുകള്‍ ബ്ലോക്ക് തലത്തിലുള്ള പ്രത്യേക ദൂതന് മുഖേന വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തും. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പോസ്റ്റോഫീസുകളില്‍ കൈമാറിയിട്ടുണ്ട്. നവംബര്‍ ഏഴിന് രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.
ജില്ലയില്‍ 18 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ആകെയുള്ളത്. എട്ട് പോളിങ്സ്റ്റേഷനുകള്‍ക്ക് ഒരുവോട്ടെണ്ണല് കൗണ്ടറാണ് സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടിങിനു ശേഷം മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ്റൂമിനോടുചേര്ന്നാണ് വോട്ടെണ്ണല്‍ ഹാളുകള്‍ ഒരുക്കിയിരിക്കുന്നത്. അതാത് ടേബിളുകളില്‍ എത്തേണ്ട വോട്ടര്‍ മെഷീനുകളുടെ പട്ടിക സ്ട്രോങ്റൂമിലും ഹാളിലും ഉണ്ടാകും. ഓരോ ടേബിളുകളിലും എത്തേണ്ട മെഷീനുകളെ വേര്‍തിരിച്ചു എടുത്തു നല്കാന് സൂപ്പര്വൈസര്മാരുണ്ടാകും.
ആദ്യം പോസ്റ്റല്വോട്ടുകളാണെണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള അധികാരം ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ക്ലാസ് നടത്തി. ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഐ.അബ്ദുള്‍ സലാം സന്നിഹിതനായി. ഉച്ചയ്ക്ക് ശേഷം വിവിധ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി പ്രത്യേകം ക്ലാസും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: