ന്യൂദല്‍ഹി: യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക്ക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ സഹായത്തോടെ മുംബൈയിലെ ബാന്ദ്ര സബര്‍ബന്‍ സ്റ്റേഷന് നവീകരിക്കാന്‍ ഭാരത റെയില്‍വേ സമഗ്ര പദ്ധതി തയ്യാറാക്കി. ഒരു നൂറ്റാണ്ട് പഴക്കമുള്ള ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പരിസരത്ത് പഴക്കം ചെന്ന ആരാധനാലയങ്ങള്‍, പോര്‍ച്ചുഗീസ് കോട്ട, ഫിലിം സ്റ്റുഡിയോകള്‍, ഈസ്റ്റ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കുടിയേറ്റ പ്രദേശങ്ങള്‍, ആംഗ്ലോ-ഇന്ത്യന്‍ ബേക്കറികള്‍, ആര്‍ട്ട് ഗാലറികള്‍ തുടങ്ങിയവയുണ്ട്. വിക്ടോറിയന്‍ ഗോഥിക് ശൈലിയും പ്രാദേശിക കെട്ടിടനിര്‍മ്മാണ ശൈലികളും കൂടിച്ചേരുന്ന ഒന്നാം കിട പൈതൃക പ്രദേശമാണ് ബാന്ദ്ര റെയില്‍വേ സ്റ്റേഷന്.
നഗര രൂപരേഖ പദ്ധതിയും കര്‍മ്മ പദ്ധതിയും അടങ്ങുന്ന ആദ്യ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭുവിന് യുണെസ്കോ സമര്‍പ്പിച്ചിട്ടുണ്ട്. യുണെസ്കോയുടെ അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസത്തോടെ സമര്‍പ്പിക്കപ്പെടും. മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ റെയില്‍വ പദ്ധതി നിര്‍വഹണ രേഖക്ക് രൂപം നല്കി കഴിഞ്ഞു. ബാന്ദ്ര സബര്‍ബന്‍ സ്റ്റേഷന് നവീകരണം സംബന്ധിച്ച് 2015 ജൂണ്‍ 26നാണ് യുണെസ്കോ ഡയറക്ടര്‍ ഷിഗേരു ആയോഗിയും റെയില്‍വേ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനു ഗോയലും ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: