പെരുമ്പാവൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം, പെരുമ്പാവൂരിന്റെ കിഴക്കന്‍ വാര്‍ഡുകളിലും ബിജെപി മുന്നേറുന്നു. മറ്റു വാര്ഡുകളിലെന്നപോലെ പതിമൂന്ന് പതിനാല് പതിനഞ്ച് വാര്‍ഡുകളിലും എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലാണ്. ക്ഷേത്ര സങ്കേതങ്ങളിലും കുടുംബ സദസ്സുകളിലും ആത്മീയ പ്രഭാഷണങ്ങളോടെ നിറസാനിധ്യമായിരുന്ന ഗിരിജ ശ്രീധറാണ് പതിമൂന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി. വനം വകുപ്പില്‍ ബീറ്റ് ഓഫീസറായിരുന്ന കാലത്തുമുതല്‍ ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകയാണ്. ഭര്‍ത്താവ് ശ്രീധരന് കോണ്‍ഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഇദ്ദേഹം ഭാര്യയോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് സജീവമാണ് . ആയുര്‍വേദം, യോഗ തുടങ്ങിയ മേഖലകളിലുള്ള പ്രാവീണ്യവും ഗിരിജ ശ്രീധറിന് മുതല്കൂട്ടായുണ്ട്. പ്രവര്‍ത്തകരോടൊപ്പം മൂന്നു വട്ടവും ഒറ്റയ്ക്ക് രണ്ടു പ്രാവശ്യവും ഗൃഹങ്ങളില്‍ സമ്പര്‍ക്കം ചെയ്ത ഗിരിജ ശ്രീധര്‍, താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡിന്റെ വികസനത്തിനായി കൃത്യമായ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട് . എതിരാളികള്‍പോലും അംഗീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമകൂടിയാണ് ഗിരിജ ശ്രീധര്‍.
പതിനാലില്‍ നിന്ന് മത്സരിക്കുന്ന ഓമന സുബ്രമണ്യന്‍ ബിജെപിയുടെ സിറ്റിംഗ് കൗണ്‍സിലര്‍കൂടിയാണ് . കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് വാര്‍ഡില്‍ നടപ്പാക്കിയ വികസനം വിജയത്തിളക്കത്തിനു മാറ്റ് കൂട്ടും. മുനിസിപ്പല്‍ ആസ്ഥാനത്ത് കുടുംബശ്രീ വക ഒരു റെപ്രെഷ്മെന്റ് സ്ഥാപനത്തിനുഅനുമതി നേടാനായതും സ്ത്രീ ശാക്തീകരണത്തിന്റെ മുന്നണി പോരാളിയാകാന്‍ കഴിഞ്ഞതുമെല്ലാം നേട്ടങ്ങളാണ്. അഴിമതി പുരളാത്ത കരങ്ങളുമായി ജനറല്‍ വാര്‍ഡില്‍ പുരുഷ എതിരാളികളെയാണ് അവര്‍ നേരിടുന്നത്. എസ്എന്‍ഡിപി ശാഖാ സെക്രട്ടറി കൂടിയായ ഭര്‍ത്താവ് സുബ്രമണ്യനും പ്രവര്‍ത്തകരും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി കൂടെയുണ്ട്. യുവാവായ ജയലേഷാണ് പതിനഞ്ചാം വാര്ലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി . യുവാക്കളുടെ ഒരു തരംഗം തന്നെ സൃഷ്ട്ടിച്ചാണ് പാര്‍ട്ടിയുടെ ഇവിടുത്തെ മുന്നേറ്റം. പെയിന്റിംഗ് കോണ്ട്രാക്ര് കൂടിയായ സ്ഥാനാര്‍ത്ഥി വലിയ ഒരു സുഹൃദ്സമ്പത്തിന്റെ ഉടമയാണ്. പ്രതിയോഗികളുടെ ധനസമ്പത്തിനേക്കാള് വിജയ കുതിപ്പിന് ഊര്‍ജം പകരുന്നതും ഈ സുഹൃദ് സമ്പത്ത് തന്നെയാണ് . അവിവാഹിതനായ ജയലേഷിന്റെ സംഘടനാ പാടവത്തിനു മുന്പില് പതറി നില്ക്കുന്ന എതിരാളികള്‍ ബിജെപിയെക്കാള്‍ ഏറെ പിറകിലാണ്. ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇവര്‍ മൂന്നുപേരും ‘ശംഖ് ‘ അടയാളത്തിനാണ് വോട്ടു അഭ്യര്‍ത്ഥിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: