തിരുവനന്തപുരം: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന് ഡിജിപി ക്ക് നിര്‍ദേശം നല്കി. സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ചാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സെക്ഷന്‍ 4, 6 വകുപ്പുകള്‍ അനുസരിച്ച് പ്രോസിക്യൂഷനു കാരണമാകാനുള്ള കുറ്റമാണ് ചെറിയാന് ഫിലിപ്പ് ചെയ്തതെന്ന് സിജിപിക്ക് നല്കിയ കത്തില്‍ പറയുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ യൂത്ത് കോണ്ഗ്രസ്സുകാര് നടത്തിയ ഉടുപ്പൂരല്‍ സമരത്തെ പരാമര്‍ശിച്ച്, മുമ്പ് ഈ നിലയില്‍ രഹസ്യമായി പ്രതിഷേധിച്ച വനിതകള്‍ക്ക് കോണ്‍ഗ്രസ്സില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നായിരുന്നു ചെറിയാന് ഫിലിപ്പിന്റെ പരാമര്‍ശം. സ്ത്രീവിരുദ്ധ സൂചനകളുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഉയര്‍ത്തിയ വിവാദങ്ങള്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടും കെട്ടടങ്ങിയില്ല. ഇതിനു തെളിവായി ഫെയ്സ്ബുക്ക് പേജിന്റെ പ്രിന്റും ഹാജരാക്കിയിട്ടുണ്ട്.
ചെറിയാന് ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ചെറിയാന് ഫിലിപ്പ് തിരുവനന്തപുരത്തു താമസിക്കുന്നതിനാല്‍ മ്യൂസിയം എസ്ഐക്ക് കേസ് കൈമാറണമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: