കോട്ടയം: കേരളത്തിലെ ജനങ്ങള്‍ ബിജെപി-സമത്വ മുന്നണിയ്ക്കനുകൂലമായി നിലയുറപ്പിച്ചിരിക്കുന്നുവെന്നും അതിശക്തമായ രാഷ്ട്രീയ മാറ്റം സാധാരണജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണിതെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി-സമത്വമുന്നണി വന്‍വിജയം നേടി പല പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഭരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി, മുരളീധരന് പറഞ്ഞു. ബിജെപി-സമത്വ മുന്നണി സ്ഥാനാര്‍ത്ഥി സംഗമവും രാഷ്ട്രീയ വിശദീകരണയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ക്കോഴക്കേസിലെ കോടതിവിധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചതായി മുരളീധരന് പറഞ്ഞു. പ്രാദേശിക വികസന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിവിധിക്ക് ഏറെ പ്രസക്തിയുണ്ട്. മാണി കോഴ വാങ്ങിയതിനും കോഴ ചോദിച്ചതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. കേസ് ഇല്ലാതാക്കാനുള്ള ശ്രമം ഇനിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെതന്നെ അഭിപ്രായപ്പെട്ടത്. സര്‍ക്കാരിനെ വിലയിരുത്താന്‍ ഈ കോടതിവിധി ഒന്നുമാത്രം മതിയെന്ന അവസ്ഥയാണിപ്പോള്‍. നാല്പതുവര്ഷമായി ഇരുമുന്നണികളും സംസ്ഥാനത്ത് മാറി മാറി ഭരണം നടത്തുന്നു. ഇക്കാലയളവില്‍ സംഘടിത വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇതിനിടയില്‍ വലിയൊരു വിഭാഗം ജനത ഇവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഈ ജനവിഭാഗം ഇന്ന് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാണ്. അവഗണിക്കപ്പെട്ടവര്‍ക്ക് സാമൂഹ്യനീതി ലഭ്യമാക്കുന്നതിലും മുന്നണികള്‍ പരാജയപ്പെട്ടതായി മുരളീധരന് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ജി. തങ്കപ്പന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ആര്‍എസ്പി (ബി) സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതിയംഗം പി.കെ. രവീന്ദ്രന്, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ആര്. രാജീവ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, പി. സുനില്‍കുമാര്‍, ടി.എന്‍. ഹരികുമാര്‍, സോഷ്യലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. മുരളീധരന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്, കുസുമാലയം ബാലകൃഷ്ണന്, ഇ.കെ. വിജയകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, ഡോ. പ്രവീണ്‍ ജോര്‍ജ്ജ്, കെ.സി. സന്തോഷ്കുമാര്‍, ജോമോന്, കെ.ആര്. ശശി, നന്ദകുമാര്‍, രമേശ് കല്ലില്‍, ഷാജി തൈച്ചിറ, കെ.ആര്. സുഗുണന്, നാസര്‍ റാവുത്തര്‍, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: