എരുമേലി: മാറിവരുന്ന അധികാരത്തിന് പിന്നാലെ പാര്‍ട്ടികള്‍ പലതുംമാറിപോകുന്നു, വാഗ്ദാനം നല്കിയ വഴിവിളക്കുകള്‍ അഞ്ച് വര്‍ഷമായിട്ടും സ്ഥാപിക്കാത്തതില്‍ അടിച്ചമര്‍ത്തിയ ജനകീയപ്രതിഷേധമാണ് പ്രചരണത്തിനിറങ്ങുന്ന ഇരുമുന്നണികളേയും വെട്ടിലാക്കിയിരിക്കുന്നത്. എലിവാലിക്കര വാര്‍ഡില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയുടെ ഗൃഹസമ്പര്‍ക്കമാണ് പാര്ട്ടിമാറിവന്നവരെകണ്ട് വീട്ടുടമസ്ഥന് ക്ഷോഭിച്ചത്.
ഇന്നലെ വരെ കോണ്‍ഗ്രസിന്റെ കൂടെ നടന്നവരില്‍ ചിലര്‍ തെരഞ്ഞെടുപ്പായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ടുപിടിക്കാനിറങ്ങിയതാണ് മേഖലയില്‍ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. പ്രചരണത്തിനിടെ വീട്ടിലെത്തിയ സംഘത്തെ സ്വീകരിച്ച വീട്ടുടമസ്ഥന് പാര്‍ട്ടിമാറിയവരെ തടഞ്ഞുനിര്‍ത്തിയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍പരാജയത്തിന് ഇത്തരക്കാര്‍ കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞതായിട്ടാണ് സൂചന. എന്നാല്‍ പഴയിടം വാര്‍ഡില്‍ വാഗ്ദാനം നല്കിയ വഴിവിളക്ക് സ്ഥാപിക്കാത്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രചരണത്തിനെത്തിയ യുഡിഎഫ്നേതാക്കള്ക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ വഴിവിളക്ക് സ്ഥാപിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍. മദ്യപിച്ചെത്തിയ സംഘത്തിന്റെ വഴിവിളക്ക് മാറാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോഴാണ് കള്ളക്കളി പുറത്താകുന്നത്. യുഡിഎഫ് പ്രചരണത്തിനിടെ സംഘത്തെ വഴിവിളക്കിന്റെ പേരില്‍ തടഞ്ഞുവെന്നും ഇതുപരിഹരിക്കാന് സ്ഥാനാര്‍ത്ഥിയുടെ നിര്‍ദ്ദേശപ്രകാരമാണ് വഴിവിളക്ക് മാറാനെത്തിയതെന്നും മദ്യപസംഘം പോലീസിനോട് പറഞ്ഞു. പഞ്ചായത്തിലെ പറയത്തക്ക വികസനങ്ങളൊന്നും ചെയ്യാനാകാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രചരണം യുഡിഎഫിന് തിരിച്ചടിയാകുന്നതുപോലെയാണ് പാര്‍ട്ടി മാറിവന്നവരെ ചുമക്കുന്ന എല്‍ഡിഎഫിന്റെ ഗതികേടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: