കോട്ടയം: കേരളത്തില്‍ നാല് ജില്ലകളുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഭരണമാണ് നടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന് പ്രസിഡന്റ് എ.ജി.തങ്കപ്പന് അഭിപ്രായപ്പെട്ടു. ബിജെപി-സമത്വമുന്നണി നയവീശദീകരണ യോഗവും , സ്ഥാനാര്‍ത്ഥി സംഗമത്തിലും പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മുസ്ലീംലീഗും, കോട്ടയം ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ച് കേരളകോണ്‍ഗ്രസ്(എം)ആണ് ഭരണം നടത്തുന്നത്. മുന്നണി മാറിയാലും സ്ഥിതിക്ക് മാറ്റമില്ല. ഇടത്-വലത് മുന്നണികള്‍ മാറിമാറി അധികാരത്തിലെത്തുമ്പോഴും അടിച്ചമര്‍ത്തപ്പെടുന്നത് ഭൂരിപക്ഷ സമൂഹമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പുതിയ രാഷ്ട്രീയ നീക്കത്തിന് പ്രസക്തി ഏറുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരോപണവുമായി ഇടത്-വലത് മുന്നണി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: