കാണ്‍പൂര്‍: രാജ്യത്തെ വീട് നിര്‍മാണത്തിന് പുതിയ സാങ്കിതേകവിദ്യകള് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിനായി കാണ്‍പൂര്‍ ഐഐടിയുമായി ചേര്‍ന്നുള്ള പഠനത്തിന് കേന്ദ്ര പര്‍പ്പിട-നഗര ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രാലയം തുടക്കമിട്ടു. രാജ്യത്തെ ഗൃഹ നിര്‍മാണ സാങ്കേതികത ഏകീകരിക്കുന്നതിനും, എല്ലാവര്ക്കു വീടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയും ലക്ഷ്യമിട്ട് നീക്കം. കാണ്‍പൂര്‍ ഐഐടി നല്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍.
പഠനത്തിനായി ഐഐടിക്ക് 31.34 ലക്ഷം രൂപ സഹായം നല്‍കും. നഗര മേഖലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് പദ്ധതി കൊണ്ട് ആദ്യം ലക്ഷ്യമിടുന്നത്. നിലവില്‍ ഗൃഹ നിര്‍മാണ മേഖലയില്‍ രാജ്യത്തിന് പൊതുവായി ഒരു കോഡ് ഇല്ല. ഇതിലൂടെ അതിനും മാറ്റം വരുത്തുക ലക്ഷ്യമെന്നും മന്ത്രാലയ വൃത്തങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: