കോഴിക്കോട്: എടക്കാട് അനധികൃത ആശുപത്രിക്കെതിരായ സമരഭൂമിയില്‍ നിന്ന് ഈസ്റ്റ്ഹില്‍ വാര്‍ഡിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കോര്പ്പറേഷന് ഈസ്റ്റ്ഹില്‍ വാര്‍ഡില്‍ നിന്ന് ബിജെപി-എസ്എന്‍ഡിപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശികല തികഞ്ഞ വിജയപ്രതീക്ഷയിലാണ്. യുഡിഎഫ് വിജയിച്ചുപോന്ന ഇവിടെ എല്‍ഡിഎഫ് ഇവിടെ ഭാഗ്യപരിക്ഷണത്തിനിറക്കിയത് സ്വതന്ത്രയെയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയ പ്രചാരണത്തില്‍ പ്രധാനമത്സരം സിപിഎമ്മും ബിജെപിയും പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ തമ്മിലായി മാറിയിരിക്കുന്നു.
ബീനാതട്ടാറക്കലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീജാ സുരേഷാണ് കളംമാറി സിപിഎം പിന്തുണയോടെ സ്വതന്ത്രവേഷം കെട്ടി രംഗത്തുള്ളത്. വ്യവസായ പ്രമുഖന്റെ പണക്കൊഴുപ്പിന്റെ അതിജീവിക്കാനുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. കുടുംബയോഗങ്ങള്‍ ചിട്ടയോടെയുള്ള ഗൃഹസമ്പര്‍ക്കം, ബൈക്ക് റാലി, പൊതുസമ്മേളനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ചിട്ടകളുമൊപ്പിച്ചാണ് സ്വതന്ത്രസ്ഥാനാര്ത്ഥിയാണെങ്കിലും ശശികലയുടെ മുന്നേറ്റം. ആകെയുള്ള അഞ്ച് ബൂത്തുകളിലും ഗൃഹസമ്പര്‍ക്കത്തിനുള്ള സ്ക്വാഡുകള്‍ സജീവമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച മുന്‍തൂക്കമാണ് ശശികലയുടെ വിജയത്തിന് അടിസ്ഥാനമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ യുഡിഎഫിലുള്ള പടലപ്പിണക്കവും മുന്‍ കോണ്‍ഗ്രസ് സ്ഥാനാര് ത്ഥിയെ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രവേഷം കെട്ടിച്ചതില്‍ ഉള്ള അമര്‍ഷവും വോട്ടായി മാറ്റാനാണ് പരിശ്രമം നടക്കുന്നത്. 2011 മുതല്‍ വാര്‍ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി കക്കുഴിപാലം ശാഖയുടെ മുഴുവന്‍ പ്രവര്‍ത്തകരും ശശികലക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും പങ്കെടുക്കാത്ത എസ്എന്‍ഡിപി ശാഖാ വൈസ്പ്രസിഡന്റ് പി.കെ. വിമലേശന് സ്ഥാനര്‍ത്ഥിയുടെ കൂടെമൂന്നാം വട്ട ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്ജയിച്ച കൗണ്‍സിലര്‍ വാര്‍ഡിനെ അവഗണിച്ചുവെന്ന പരാതി ഡിവിഷനില്‍ സജീവമായി നിലനില്‍ക്കെ വിജയത്തിലേക്ക് അടുക്കുകയാണ് ശശികലയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: