കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഭരിക്കാനും ഭരണം തിരിച്ചുപിടിക്കാനും കിണഞ്ഞു ശ്രമിക്കുന്ന ഇരു മുന്നണികള്‍ക്കും ബിജെപി യുടെ ശക്തമായ ജനപിന്തുണ തിരിച്ചടിയാവുന്നു.
1993 ഏപ്രില്‍ ഒന്നിന് നഗരസഭയായി ഉയര്‍ത്തപ്പെട്ടതു മുതല്‍ ഇടതു മുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ഇത്രയും കാലത്തെ ഭരണം കൊണ്ട് നഗരവികസനകാര്യത്തില്‍ ഭരണം പൂര്‍ണ പരാജയമായിരുന്നു.
ഒരിക്കലും ഗതാഗത കുരുക്കൊഴിയാത്ത നഗരമാണിത്. തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് നഗരം മാലിന്യകൂമ്പാരമായി മാറുകയാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാസ്ത്രീയമായ ഒരു പദ്ധതിയും ഇല്ല.ഒരു ഫയര്‍ സ്റ്റേഷന് കൊയിലാണ്ടിയില്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങളായി ആവശ്യമുയരുകയാണ്. പക്ഷേ പാര്‍ട്ടിക്കിടയിലെ ഉള്‍പ്പോര് കാരണം നടപ്പിലാക്കാന്‍ കഴിയാതെ വരികയായിരുന്നു.ശാസ്ത്രീയമായ ഓവുചാല്‍ പദ്ധതി നഗരത്തിലില്ലാത്തതിനാല്‍ ചെറിയൊരു മഴ പെയ്താല്‍തന്നെ നഗരം മലിനജലത്തില്‍ മുങ്ങും. നഗരസഭയിലെ ലൈബ്രറിയുടെ പ്രവര്‍ത്തനം സിപിഎമ്മിന്റെ നിയന്ത്രണത്തിലായതിനാല്‍ വികസനം മുരടിച്ചിരിക്കുകയാണ്. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ഒരു പാര്‍ക്ക് കൊയിലാണ്ടിക്കാരുടെ ഒരു സ്വപ്നം മാത്രമാണിന്നും.
കൊയിലാണ്ടിയുടെ മുഖഛായ മാറ്റാന്‍ തീരദേശ ജനതയുടെ വികസനം ലക്ഷ്യമാക്കി ജനമുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ല. ബിജെപി മണ്ഡലം സെക്രട്ടറി കെ.വി. സുരേഷ് കൊയിലാണ്ടി മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് അഖില്‍ പന്തലായനി തുടങ്ങിയ കഴിവുറ്റ സ്ഥാനാര്‍ത്ഥികളാണ് ബിജെപി നിരയെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: