കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ലോകായുക്തക്ക് മുമ്പാകെ വിവരാവകാശ പ്രവര്ത്തകന് രവി ഉള്ളിയേരി നല്കിയ പരാതിയില്‍ സംസ്ഥാന മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവരോട് ഹാജരാകാന്‍ ലോകായുക്ത ഉത്തരവായി. നവംബര്‍ അഞ്ചിന് ഹാജരാകാനാണ് ഉത്തരവ്. പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ മാത്രം 111 ഒഴിവുകളാണുള്ളത്.
കോളജ് ആശുപത്രിയില്‍ ശരാശരി ഒരു ദിവസം 10005 രോഗികള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ കേവലം വിരലിലെണ്ണാവുന്ന ഫാര്‍മസിസ്റ്റുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ഒരു ഫാര്‍മസിസ്റ്റ് 1667 രോഗികള്‍ക്കെങ്കിലും മരുന്നു നല്‍കേണ്ട സ്ഥിതിയാണുള്ളത്. അനസ്തേഷ്യ വിഭാഗത്തില്‍ 17 ഒഴിവുകള്‍ ആണുള്ളത്. തിരുവനന്തപുരത്ത് നിന്ന് 2 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കി ഇവിടെ നിയമിച്ചെങ്കിലും അവര്‍ കോഴിക്കോട്ട് ചാര്ജെടുത്തില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: