കൊച്ചി: ബാര്‍ കോഴക്കേസിലെ ധനമന്ത്രി കെ.എം മാണിയ്ക്കെതിരായ പരാമര്‍ശത്തില്‍ ഇന്ന് അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാറിന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ ഉപദേശം. പരാമര്‍ശം നീക്കാന്‍ വിജിലന്‍സ് പിന്നീട് കോടതിയെ സമീപിക്കും.
വിജിലന്‍സ് ക്രിമിനല്‍ മിസലേനിയസ് പെറ്റീഷന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇത് തിടുക്കത്തില്‍ സമര്പ്പിക്കേണ്ടായെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയ്ക്ക് മുഖ്യമന്ത്രി ആലുവാ പാലസില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശപ്രകാരം അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ കോടതിയില്‍ അപ്പീല്‍ നല്കി അത് കോടതി തള്ളുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാരിന് അത് ഇരട്ടപ്രഹരമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: