കായംകുളം: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ ശരണ്യയും സഹായി രാജേഷും പോലീസ് പിടിയില്‍. തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ശരണ്യയും സഹായി രാജേഷും ബംഗളുരുവില്‍ വച്ചാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് നൂറോളം വ്യാജ രേഖകളുമായി ഇവര്‍ മുങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് എത്തുന്നതറിഞ്ഞ് ഇരുവരും ബംഗളുരുവിലേക്ക് കടന്നു. ഇവര്‍ക്കുപിന്നാലെ അന്വേഷണ സംഘവും ബംഗളുരുവിലെത്തി ഒളിത്താവളത്തില്‍നിന്നും ഇവരെ പിടികൂടുകയായിരുന്നു.കായംകുളത്ത് എത്തിച്ച ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരുന്നു. കേസുമായി ബന്ധപ്പെട്ട് ശരണ്യയുടെ മാതാപിതാക്കളിയ സുരേന്ദ്രന്, അജിത, ബന്ധുവായ ശംഭു എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിമാന്റിലായ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.പുതുപ്പള്ളി സ്വദേശികളായ മൂന്നുപേര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പുവിവരം പുറത്തായത്. വ്യാജരേഖ നിര്മ്മിച്ചുനടത്തിയ തട്ടിപ്പിനു പിന്നില്‍ ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: