വൈക്കം: മത്സ്യകൃഷിക്കും ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്കുന്ന നഗരസഭയിലെ പ്രകടന പത്രിക പുറത്തിറക്കി. നഗരസഭ രൂപംകൊണ്ടതിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2019 ആകുമ്പോഴേക്കും നഷ്ടപ്രൗഢി വീണ്ടെടുത്ത് എ ഗ്രേഡ് നഗരസഭയാക്കി മാറ്റുക എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ശബരമല ഇടത്താവളം കൂടിയായ വൈക്കത്തെ കേന്ദ്രസര്‍ക്കാരിന്റെ പ്രില്‍ഗ്രിം മിഷനുമായി ബന്ധപ്പെടുത്തി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള മുദ്രാബാങ്ക്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ സാധ്യത പ്രയോജനപ്പെടുത്തി നഗരസഭ പരിധിയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രകടന പത്രിക നിര്‍ദ്ദേശിക്കുന്നു.
വൈക്കത്തെ താലൂക്ക് ആശുപത്രി നവീകരിക്കുകയും ആധുനിക ചികിത്സ പദ്ധതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി തീരദേശറോഡുകള്‍ക്ക് പ്രാധാന്യം നല്കി സര്‍ക്കുലര്‍ ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കും. വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് മുന്‍കൈഎടുക്കും. ജലഗതാഗത്തിന് പ്രോത്സാഹനം നല്‍കുമെന്നും ബിജെപിയുടെ വൈക്കം നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: